കൊച്ചി: മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്തു നിന്നും തൽക്കാലം മാറ്റില്ലെന്ന് ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനടക്കമുള്ള ഒരു വിഭാഗം നേതാക്കളുടെ മന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഉടന്‍ നടപടി വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയില്‍ നടന്ന ജനതാദള്‍ എസ് യോഗങ്ങളില്‍ മന്ത്രി മാത്യു ടി തോമസിനെതിരെ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന നേതാക്കള്‍ ഉന്നയിച്ചത്. മന്ത്രിയുടെ വകുപ്പില്‍ പാര്‍ട്ടിക്ക് പരിഗണന ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ഉദ്യാഗസ്ഥ ഭരണമാണ് ജലവിഭവ വകുപ്പില്‍ നടക്കുന്നത്. പാര്‍ട്ടിക്ക് ഗുണം ചെയ്യാത്ത മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്ത് നീക്കണമെന്നായിരുന്നു സംസ്ഥാന അദ്ധ്യക്ഷന്‍ കെ കൃഷ്ണന് കുട്ടി അടക്കമുള്ള നേതാക്കളുടെ നിലപാട്. എന്നാല്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നായിരുന്നു പൊതുവികാരം. പ്രശ്നങ്ങള്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്ന് ഡോനിഷ് അലി പറഞ്ഞു.
മാത്യു ടി തോമസിന്റെ പ്രവര്‍ത്തനത്തെ ഭൂരിഭാഗം നേതാക്കളും വിമര്‍ശിച്ചെങ്കിലും മന്ത്രിയെ നീക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല.