മുംബൈ: പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ അടുത്ത സീസൺ ഇന്ത്യയിൽ നടത്തുമോയെന്ന ചോദ്യം ഇതിനോടകം തന്നെ വിവിധ കോണുകളിൽ നിന്ന് ഉയർന്നു കഴിഞ്ഞിരുന്നു. എന്നാൽ ആ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായി. ടൂർണമെന്റ് ഇന്ത്യയിൽ വച്ച് തന്നെ നടത്താൻ തീരുമാനമായി.
തെരഞ്ഞെടുപ്പുള്ളതിനാൽ ഷെഡ്യൂൾ നേരത്തെയാക്കിയാരിക്കും ഐപിഎൽ നടക്കുക. മാർച്ച് 23ന് ഐപിഎൽ 12-ാം സീസണിന് തുടക്കമാകും. എന്നാൽ പൂർണമായ ഫിക്സ്ചർ പുറത്ത് വന്നിട്ടില്ല. അത് ഉടനെ പുറത്തുവിടും. ടീമുകളുമായി കൂടിയാലോചിച്ച ശേഷമാകും ഷെഡ്യൂള്‍ പുറത്തുവിടുക.
സുപ്രീംകോടതി നിയോഗിച്ച് അഡ്‌ഹോക്ക് കമ്മിറ്റിയുടെ അനുമതിയോടെയാണ് തീരുമാനം.