ദുബായ്: ബൗളിംഗ് ആക്ഷനിൽ സംശയം തോന്നിയതിനെ തുടർന്ന് ഇന്ത്യൻ താരം അമ്പാട്ടി റായിഡുവിനെതിരെ ഐസിസിയുടെ റിപ്പോർട്ട്. ഓസിസിനെതിരായ ആദ്യ ഏകദിനത്തിലെ റായിഡുവിന്റെ ബൗളിംഗാണ് സംശയത്തിന്റെ നിഴലിലുള്ളത്. മത്സരത്തിന് ശേഷം മാച്ച് ഒഫീഷ്യൽസ് ഇന്ത്യൻ ടീം മാനേജ്മെന്റിന് നൽകിയ റിപ്പോർട്ടിലാണ് റായുഡുവിന്റെ ആക്ഷൻ സംശയാസ്പദമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
ഇക്കാര്യം ഐസിസി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
BREAKING NEWS: India's Ambati Rayudu has been reported for a suspect bowling action after the first #AUSvIND ODI. He is to undergo testing within 14 days.
➡️ https://t.co/oYme344WaJ pic.twitter.com/nJWMTkzTCb
— ICC (@ICC) January 13, 2019
റായുഡുവിന്റെ ബോളിംഗ് ഇനിയുള്ള മത്സരങ്ങളിൽ ഐസിസിയുടെ നിരീക്ഷണത്തിൽ ആയിരിക്കും. ഐസിസിയുടെ ബോളിംഗ് ആക്ഷൻ പരിശോധനയ്‌ക്ക് അടുത്ത പതിനാല് ദിവസത്തിനുള്ളിൽ റായിഡുവിനെ വിധേയനാക്കും. ഇതിൽ പരാജയപ്പെട്ടാൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ പന്തെറിയുന്നതിൽ നിന്ന് അമ്പാട്ടി റായിഡുവിന് വിലക്ക് ലഭിച്ചേക്കും.