ലോർഡ്സ്: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. അവസാന ഇലവനിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്.
സെമി ഫൈനലില്‍ ഇരു ടീമുകളും ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയ ശേഷമാണ് ഫൈനല്‍ കളിക്കാനെത്തുന്നത്. ന്യൂസിലന്‍ഡ് ഇന്ത്യയെ പിടിച്ചു കെട്ടിയ ആത്മവിശ്വാസത്തിലാണ് എത്തുന്നതെങ്കില്‍ മറുവശത്ത് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ മറികടന്നാണ് ഇംഗ്ലണ്ടിന്റെ വരവ്. പ്രാഥമിക റൗണ്ടില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ടാണ്ട് വിജയിച്ചത്.
ക്രിക്കറ്റിന്റെ മെക്കയിൽ വിശ്വകിരീടം ആരുയർത്തുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. ആരുയർത്തിയാലും അത് ഇന്ന് ലോകകപ്പിൽ പുതുചരിത്രം രചിക്കും. കാരണം ഇരു ടീമുകളും ഇതുവരെ ലോകകിരീടം ചൂടിയിട്ടില്ല. അതിനാൽ തന്നെ ഇത്തവണ ലോകകപ്പിന് പുതിയ അവകാശികളാകും.