ന്യൂഡല്‍ഹി : മുത്വലാഖ് ബില്ലിന് രാജ്യസഭയുടെ അംഗീകാരം. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്ല് സഭയില്‍ പാസ്സായത്. ജെഡിയു, എഐഡിഎംകെ എന്നിവര്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് സഭയില്‍ നിന്നും വിട്ട് നിന്നു. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്.
ബില്ല് നേരത്തെയും രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് ബില്ല് പാസ്സാക്കാന്‍ കഴിഞ്ഞില്ല
ജൂലൈ 25 ന് മുത്വലാഖ് ബില്ല് ലോക്സഭ പാസ്സാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടടെ നിയമം പ്രാബല്യത്തില്‍ വരും. ഇനി മുത്വലാഖ് ചൊല്ലിയാല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.
മൂന്ന് ത്വലാഖ് ചൊല്ലി ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന രീതിയാണ് മുത്വലാഖ്. ഈ ആചാരത്തെ ക്രിമിനല്‍ കുറ്റമാക്കികൊണ്ടുള്ള ബില്ലാണ് മുത്വലാഖ് ബില്ല്