തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് പരിശോധന ശക്തമാക്കി പോലീസ്. നഗര ഗ്രാമപ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുന്നു. നിർദ്ദേശങ്ങൾ മറികടന്ന് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുമെന്ന് കമ്മീഷണർ ബൽറാം ഉപാധ്യായ പറഞ്ഞു. ലോക്ക് ഡൗണിന്റെ മൂന്നാംനാൾ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് തലസ്ഥാനത്ത് വാഹനങ്ങൾ നിരത്തിലിറങ്ങിയത്.
സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാഹനപരിശോധന പോലീസ് ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി തലസ്ഥാനത്തടക്കം വിവിധ കേന്ദ്രങ്ങളിൽ പോലീസ് രാവിലെ മുതൽ പരിശോധന ഊർജ്ജിതപ്പെടുത്തി. നൂറുകണക്കിന് വാഹനങ്ങളാണ് നിർദ്ദേശം മറികടന്ന് തലസ്ഥാനത്ത് സർവ്വീസ് നടത്തിയത്. വാഹനങ്ങൾ പരിശോധന നടത്തി അനാവശ്യസർവ്വീസുകളെ പോലീസ് മടക്കി അയക്കുകയും ചെയ്തു. അതേസമയം വ്യാജപേരിൽ നിരത്തിലിറങ്ങിയ വാഹനങ്ങൾ ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിർദ്ദേശങ്ങൾ മറികടന്ന് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുമെന്ന് കമ്മീഷണർ ബൽറാം ഉപാധ്യായ പറഞ്ഞു. ലോക്ക് ഡൗൺ
തലസ്ഥാന വാസികൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
വാഹനപരിശോധനക്ക് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിശോധന. കൂടാതെ തലസ്ഥാനത്തെ പ്രധാന കമ്പോളങ്ങൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. കമ്മീഷണറുൾപ്പെടുന്ന സംഘം ഇത്തരം കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് നിർദ്ദേശങ്ങൾ നൽകുന്നത്.
നിരോധനാജ്ഞ ലംഘിച്ച് എത്തുന്ന വാഹനങ്ങള്‍ തടയുമ്പോള്‍ അത്യാവശ്യമാണെങ്കില്‍ മാത്രമേ വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കേണ്ടതുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യം വ്യക്തമാക്കി നിര്‍ദ്ദേശം നല്കി. നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്. നിരോധനാജ്ഞയടക്കം പ്രഖ്യാപിച്ച സാഹചര്യത്തിൽ തലസ്ഥാനത്ത് ആരോഗ്യവകുപ്പും പോലീസും പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്.