കുവൈറ്റ് സിറ്റി – രാജ്യത്ത് തുടരുന്ന സമ്പൂര്‍ണ്ണ കര്‍ഫ്യൂ നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സലേഹ്. എന്നാല്‍, ഭാഗീക കര്‍ഫ്യൂ തുടരും. അടിയന്തര മന്ത്രിസഭ യോഗത്തിന് ശേഷമാണ് മന്ത്രി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തീരുമാനം അറിയിച്ചത്.
കർഫ്യൂ സമയം രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയുമാക്കാനാണ് നിർദ്ദേശങ്ങളിൽ പ്രധാനം. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം മെയ് 31 മുതൽ ആരംഭിക്കുവാനും ആദ്യ ഘട്ടത്തിൽ പ്രവർത്തന സമയം 4 മണിക്കൂറായി പരിമിതപ്പെടുത്തുവാനും ശുപാർശ്ശ ചെയ്യുന്നുണ്ട്.
എന്നാൽ വിദേശി താമസ കേന്ദ്രങ്ങളില്‍ കർഫ്യൂ അല്ലാത്ത സമയങ്ങളില്‍ ലോക്ക് ഡൗൺ ഏർപ്പെടുത്തുവാനും ആരോഗ്യ മന്ത്രാലയം സമർപ്പിച്ച നിർദ്ദേശത്തിൽ പറയുന്നുണ്ട്.
ജൂൺ 15 മുതൽ മറ്റു ജി.സി.സി. രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസ് പൂർണ്ണമായി പുനരാരംഭിക്കുവാനും ആലോചനയുണ്ട്.
എന്നാല്‍, ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം വ്യാഴാഴ്ച കൂടുന്ന മന്ത്രിസഭയക്ക് ശേഷം തീരുമാനിക്കും. രാജ്യത്ത് ഏര്‍പ്പെടുത്തിയ സമ്പുര്‍ണ്ണ കര്‍ഫ്യൂ ഗുണകരമായിരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.