ശ്രീനഗർ : പാക് അധിനിവേശ കശ്മീരിലെ മെഡിക്കൽ കോളേജുകൾ നൽകുന്ന ബിരുദങ്ങൾ അംഗീകരിക്കില്ലെന്ന് ഇന്ത്യ . ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പുറത്തിറക്കി .ഇതുസംബന്ധിച്ച് ഇന്നലെയാണ് ഉത്തരവിറങ്ങിയത്
. ‘കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ, മേഖലയുടെ ഒരു ഭാഗത്ത് പാകിസ്ഥാൻ നിയമവിരുദ്ധമായി കടന്നുകയറിയിരിക്കുന്നു. പാകിസ്ഥാൻ കൈയ്യടക്കിയ മേഖലയിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ആവശ്യമാണ്. എന്നാൽ, പാക് അധീന മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇതുവരെ അത്തരം അനുമതി ലഭിച്ചിട്ടില്ല’ -ഉത്തരവിൽ പറയുന്നു
അതിനാൽ, പാക് അധിനിവേശ മേഖലയിലെ മെഡിക്കൽ കോളജുകളിൽ നിന്നുള്ള യോഗ്യത നേടിയ ഒരാൾക്ക് മെഡിക്കൽ കൗൺസിലിന്റെ അനുമതിക്കായി അപേക്ഷിക്കാനാകില്ലായെന്നും ഉത്തരവിൽ പറയുന്നു.
ഈ പ്രദേശങ്ങളിൽ മെഡിക്കലിനു പഠിക്കുന്ന വിദ്യാർത്ഥികളെ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുമോയെന്ന നിലപാട് വ്യക്തമാക്കണമെന്ന് ജമ്മു കശ്മീർ ഹൈക്കോടതി എംസിഐയോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടതിന് ശേഷമാണ് എംസിഐ പ്രഖ്യാപനം.
വർഷങ്ങളായി കശ്മീരി വിദ്യാർത്ഥികൾക്ക് പാകിസ്ഥാൻ വിലകുറഞ്ഞ വിദ്യാഭ്യാസ രീതികൾ വാഗ്ദാനം ചെയ്തിരുന്നു, കൂടുതലും കശ്മീരി വിഘടനവാദി നേതാക്കളുടെ ശുപാർശയിലായിരുന്നു ഇത് . പഠനത്തിനായി പോകുന്ന കശ്മീരികളെ സ്വാധീനിച്ച് ഭീകര ക്യാമ്പുകളിലെത്തിക്കുന്ന പതിവും പാകിസ്ഥാനുണ്ട് . ഇതും കണക്കിലെടുത്താണ് പുതിയ തീരുമാനം .
.
Comments