തിരുവനന്തപുരം : ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ 26 മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക. തലേ ദിവസം മുൻകൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകുക എന്നാണ് അറിയിപ്പ്.
രാവിലെ എട്ട് മുതല്‍ 11 വരെയും വൈകിട്ട് അഞ്ചു മുതല്‍ ദീപാരാധന സമയം വരെയും മാത്രമേ ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. ദിവസം 665 പേര്‍ക്കു ദര്‍ശന സൗകര്യം ലഭിക്കും. ഒരു സമയം 35 പേരില്‍ കൂടുതല്‍ പേരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടില്ല .
ക്ഷേത്രത്തിലേക്കുള്ള പ്രവേശന പാസിനായി വടക്കേ നടയില്‍ സ്പോട്ട് റജിസ്ട്രേഷനും ഓണ്‍ലൈന്‍ റജിസ്ട്രേഷനും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫിസര്‍ വി. രതീശന് അറിയിച്ചു.
പരമാവധി 10 മിനിറ്റ് മാത്രമായിരിക്കും ദര്‍ശനം അനുവദിക്കുക. വടക്കേ നട വഴിയായിരിക്കും പ്രവേശനം. അഗ്രശാല ഗണപതി ക്ഷേത്രം, കൊടിമരം, തെക്കേടം, വടക്കേടം, തിരുവമ്പാടി, ശാസ്താം കോവില്‍ എന്നിവിടങ്ങളിലെ ദര്‍ശനത്തിനു ശേഷം പടിഞ്ഞാറേ നട വഴി പുറത്തിറക്കും.
അതേ സമയം ക്ഷേത്രം തുറക്കുന്ന സാഹചര്യത്തിൽ ശ്രീകോവില്‍ സ്വര്‍ണം പൂശുന്ന ജോലി ഉടനാരംഭിക്കാനാവുമെന്ന് സൂചന . പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ ഏഴരകിലോസ്വര്‍ണം ഇതുവരെ എട്ട് കിലോയോളം സ്വർണ്ണം ലഭിച്ചതായി റിപ്പോർട്ടുണ്ട്.
സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ക്ഷേത്ര നവീകരണം . ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ശ്രീകോവില്‍ സ്വര്‍ണം പൂശുന്നത്. ഏഴ് അടുക്കുകളായി സ്വര്‍ണം പൂശാന്‍ 18 കിലോ സ്വര്‍ണം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.
Comments