ന്യൂയോര്‍ക്ക്: ടെന്നീസിന്റെ ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റായ യു.എസ്.ഓപ്പണിലെ താരങ്ങള്‍ ഒറ്റപ്പെടലിനെ ഭയക്കുന്നതായി റിപ്പോര്‍ട്ട്. മത്സരം തുടങ്ങാന്‍ ഒരാഴ്ച മാത്രം അവശേഷി ക്കേയാണ് താരങ്ങള്‍ നിരാശപ്രകടിപ്പിക്കുന്നത്. മത്സരം തുടങ്ങുന്നു എന്ന സന്തോഷ ത്തിനപ്പുറം തങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തവണ കാണികളുണ്ടാവില്ലെന്ന തിരിച്ചറിവാണ് താരങ്ങളെ വിഷമിപ്പിക്കുന്നത്. ലോക മൂന്നാം നമ്പര്‍ ഓസ്‌ട്രേലിയന്‍ പുരുഷ താരം ഡോമിനിക് തീമാണ് തന്റെ നിരാശ പങ്കുവെച്ചത്.
‘ടെന്നീസ് ഒരു മാനസികമായ കായിക ഇനമാണ്. ആ കോർട്ടിൽ നില്‍ക്കുമ്പോള്‍ അത് നാം തിരിച്ചറിയുന്നു. കാണികളുടെ ആരവം, കയ്യടി, ഒരു ഷോട്ട് പാഴായാലുള്ള നിരാശ കലര്‍ന്ന നിശ്വാസം എല്ലാം നമ്മെ സ്വാധീനിക്കും. കാണികളാണ് നമ്മുടെ ഊര്‍ജ്ജം’ തീം പറഞ്ഞു.
ടെന്നീസ് വേദികളില്‍ മറ്റ് കായിക ഇനങ്ങളെപ്പോലെ പതിനായിരക്കണക്കിന് കാണികളി ല്ലെങ്കിലും കാണികളുടെ അച്ചടക്കമാണ് ടെന്നീസ് കോര്‍ട്ടിന്റെ സൗന്ദര്യം. ടെന്നീസ് മത്സര ങ്ങള്‍ നിയന്ത്രിക്കുന്ന ചെയര്‍ അംബയറുടെ ‘സൈലന്‍സ് പ്ലീസ്’ എന്ന ഗൗരവം കലര്‍ന്ന നിര്‍ദ്ദേശങ്ങളും കാണികള്‍ അത് അനുസരിക്കുമ്പോള്‍ പറയുന്ന ‘താങ്ക്യൂ’ എന്ന നന്ദിവാക്കും ടെന്നീസ് ക്വാര്‍ട്ടിന്റെ മാത്രം പ്രത്യേകതയായി ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ ഇത്തവണത്തെ മത്സരത്തെ താരതമ്യം ചെയ്യുന്നത്.















