പ്രണാമം പ്രണാബ് ദാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രണാമം പ്രണാബ് ദാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2020, 06:16 pm IST
FacebookTwitterWhatsAppTelegram

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ നിർണായക പങ്കു വഹിച്ച ഒരു രാഷ്‌ട്രനേതാവ് കൂടി വിടവാങ്ങുകയാണ്.ബംഗാളിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്‌ട്രപതി പദത്തിലെത്തിയ പ്രണാബ് കുമാർ മുഖർജിയെന്ന പ്രണാബ് ദാ.എതിരാളികളാൽ പോലും അംഗീകരിക്കപ്പെട്ട വ്യക്തിത്വവും കാര്യശേഷിയും. ഒരു കാലത്ത് പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് പോലും കരുതപ്പെട്ടിരുന്ന നേതാവ്. മന്മോഹൻ സിംഗെന്ന പിൽക്കാല പ്രധാനമന്ത്രിയെ റിസർവ്വ് ബാങ്ക് ഗവർണറായി നിയമിച്ച ധനകാര്യ മന്ത്രി – വിശേഷണങ്ങളും വിശേഷങ്ങളും അനവധിയാണ്.

1935 ഡിസംബറിൽ ബംഗാളിലെ മിറാതിയിൽ സ്വാതന്ത്ര്യസമര സേനാനിയായ കാമദ കിങ്കർ മുഖർജിയുടേയും രാജിലക്ഷ്മി മുഖർജിയുടേയും മകനായി ജനനം.കൊൽക്കത്ത സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും നിയമത്തിലും ബിരുദം നേടി. ആദ്യ ജോലി പോസ്റ്റൽ വകുപ്പിലായിരുന്നു. പിന്നീട് കൊൽക്കത്തയിലെ വിദ്യാനഗർ കൊളേജിൽ രാഷ്‌ട്രതന്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനായി.

രാഷ്‌ട്രതന്ത്രം പഠിപ്പിച്ചിരുന്ന പ്രൊഫസർ പിന്നീട് ലോകമറിയുന്ന രാഷ്‌ട്രീയക്കാരനായി മാറിയത് ചരിത്രം. വി.കെ കൃഷ്ണമേനോനുവേണ്ടി മിഡ്നാപ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ചുമതലയിൽ ഇരുന്നതാണ് പ്രണബിന്റെ രാഷ്‌ട്രീയ ജീവിതത്തെ മാറ്റി മറിച്ചത്. തെരഞ്ഞെടുപ്പ് തന്ത്രവും അതിന്റെ വിജയവും ശ്രദ്ധിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രണബിനെ കോൺഗ്രസിൽ അംഗമാക്കി. 1969 ൽ രാജ്യസഭാംഗവുമായി. പിന്നീട് അപൂർവ്വം ചില സമയങ്ങൾ മാറ്റിവെച്ചാൽ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഒഴിച്ചു കൂടാത്ത വ്യക്തിത്വമായി അദ്ദേഹം മാറി.

73 ലെ ഇന്ദിര സർക്കാരിൽ വ്യാവസായിക വകുപ്പ് ചുമതല വഹിച്ചിരുന്ന അദ്ദേഹം 1982 ൽ ധനകാര്യമന്ത്രിയായി. പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായ മന്മോഹൻ സിംഗിനെ റിസർവ്വ് ബാങ്ക് ഗവർണറായി നിയമിച്ച കയ്യൊപ്പ് ധനകാര്യമന്ത്രിയായ പ്രണാബ് മുഖർജിയുടേതായിരുന്നു.ഇന്ദിരയുടെ മരണശേഷം പ്രധാനമന്ത്രിയാകുമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന പ്രണാബ് രാജീവിന്റെ കാലത്ത് മക്കൾ രാഷ്‌ട്രീയത്തിനു വേണ്ടി ഒതുക്കപ്പെടുന്നതാണ് രാജ്യം കണ്ടത്.

അവഗണിക്കപ്പെട്ടതിൽ മനം നൊന്ത് പാർട്ടിയിൽ നിന്ന് രാജിവെച്ച പ്രണാബ് രാഷ്‌ട്രീയ സമാജ്‌വാദി കോൺഗ്രസ് എന്ന സംഘടനയുണ്ടാക്കിയെങ്കിലും പിന്നീട് മാതൃസംഘടനയിലേക്ക് തന്നെ മടങ്ങിവന്നു. നരസിംഹ റാവുവിന്റെ കാലത്ത് ആസൂത്രണക്കമ്മീഷന്റെ ഉപാദ്ധ്യക്ഷനായും പിന്നെ വിദേശകാര്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2004 ൽ പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെട്ടെങ്കിലും മന്മോഹൻ സിംഗിന്റെ കീഴിൽ പ്രതിരോധമന്ത്രി സ്ഥാനമാണ് ലഭിച്ചത്. രണ്ടാം മന്മോഹൻ സർക്കാരിൽ ധനകാര്യമന്ത്രിയായ അദ്ദേഹം 2012 ൽ രാജിവെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു . ഇന്ത്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉടൻ തന്നെ കക്ഷി രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു

ആദ്യം രാജീവ് ഗാന്ധിക്ക് വേണ്ടി ഒതുക്കപ്പെട്ട പ്രണാബ് പിന്നീട് രാഹുലിനു വേണ്ടിയായിരുന്നു അവഗണിക്കപ്പെട്ടത്. 2014 ൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി ചുമതല ഏറ്റവും മുതിർന്ന നേതാവായ പ്രണാബ് മുഖർജിക്ക് നൽകേണ്ടി വരുമെന്ന് ചിന്തിച്ചാണ് അദ്ദേഹത്തെ പ്രസിഡന്റാക്കാൻ സോണിയ ഗാന്ധി തീരുമാനിച്ചതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റതിനു ശേഷവും ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധം നിലനിന്നിരുന്നു. മോദിയുടെ പ്രവർത്തനങ്ങളെ വളരെയധികം ശ്ലാഘിച്ച പ്രണാബ് അതൊക്കെ പരസ്യമായി പറയാനും മടികാണിച്ചിരുന്നില്ല.

പ്രസിഡന്റ് പദം വിട്ടൊഴിഞ്ഞതിനു ശേഷം 2018 ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച് തൃതീയവർഷ സംഘശിക്ഷാവർഗ്ഗിൽ പ്രണാബ് പങ്കെടുത്തത് വലിയ ബഹളങ്ങൾക്ക് കാരണമായിരുന്നു. അവസാന നിമിഷം വരെ അദ്ദേഹത്തെ വിലക്കാൻ കോൺഗ്രസ് ആവതെല്ലാം ചെയ്തെങ്കിലും തീരുമാനത്തിൽ നിന്ന് പ്രണാബ് ഇളകിയില്ല. ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച് ഭാരതാംബയുടെ മഹാനായ പുത്രനാണ് ആർ.എസ്.എസ് സ്ഥാപകനായ ഡോ. ഹെഡ്ഗേവാറെന്ന് വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല.

2008 ൽ പദ്മവിഭൂഷണും 2019 ൽ പരമോന്നത ബഹുമതിയായ ഭാരതരത്നയും അദ്ദേഹത്തിന് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലധികം നീണ്ടു നിന്ന രാഷ്‌ട്ര സേവനത്തിനു ശേഷം പ്രണാബ് ദാ വിടവാങ്ങുമ്പോൾ അദ്ദേഹത്തിനൊപ്പം പടിയിറങ്ങുന്നത് പകരം വയ്‌ക്കാനില്ലാത്ത പാർലമെന്ററി പാരമ്പര്യവും , പരിചയസമ്പന്നതയും രാഷ്‌ട്രസ്നേഹവും കൈമുതലായ ഒരു നേതാവ് കൂടിയാണ്. ഭാരതാംബയെ സംബന്ധിച്ച് അവളുടെ ഒരു പ്രിയപ്പെട്ട പുത്രൻ കൂടി കാലയവനികയ്‌ക്കുള്ളിൽ മറയുകയാണ്.. നിത്യതയെ പുൽകുകയാണ്.

പ്രണാമം പ്രണാബ് ദാ !

Tags: PRANAB MUGHARJEE
Share552TweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies