ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെ ഇസ്ലാമിക രാജ്യങ്ങളെ തിരിപ്പിക്കാൻ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ നീക്കങ്ങളുമായി സൗദി അറേബ്യ .
സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കൊണ്ടുള്ള പ്രതിപക്ഷ കക്ഷികളുടെ കൂടിച്ചേരല്‍ അടുത്തിടെ നടന്നിരുന്നു. പ്രമുഖ പ്രതിപക്ഷ നേതാക്കളായ നവാസ് ഷെരീഫ്, മറിയം നവാസ്, ബിലാവല്‍ ഭൂട്ടോ, ആസിഫലി സര്‍ദാരി എന്നിവര്‍ പങ്കെടുത്ത മീറ്റിംഗില്‍ സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭം ഉടന്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഈ പടയൊരുക്കത്തിന് പിന്നില്‍ സൗദിയുടെ കരങ്ങളാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇന്ത്യയ്ക്കെതിരെ നീക്കങ്ങൾ നടത്താത്തതിനെ തുടർന്ന് പാക് വിദേശകാര്യമന്ത്രി സൗദിയ്ക്കെതിരെ വിമർശനമുയർത്തിയിരുന്നു . ഇതിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുള്ള വായ്പയും എണ്ണ വിതരണവും സൗദി അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് പാകിസ്താന് അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും നിലപാടില്‍ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്ന നിലപാടാണ് സൗദി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ പാകിസ്താനുമായുള്ള സൗദിയുടെ ബന്ധത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു.
റിയാദിന് ആധിപത്യമുള്ള ഒഐസി പിളര്‍ക്കുമെന്ന ഭീഷണി തങ്ങളുടെ ആഭ്യന്തരവിഷയത്തിലുള്ള കൈകടത്തലായിട്ടാണ് സൗദി കരുതുന്നത്. മാത്രമല്ല ചൈനയ്ക്ക് ഏറെ സ്വാധീനമുള്ള ഇടമായി പാകിസ്താൻ മാറുന്നതും സൗദിയെ സംബന്ധിച്ച് എതിർപ്പുള്ള കാര്യമാണ് . ഇറാനടക്കമുള്ള രാജ്യങ്ങളുമായി ചൈന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് പാക് മണ്ണിലൂടെയുള്ള ഇടപെടല്‍ ചൈനയ്ക്ക് ആവശ്യമാണ്.
എന്നാൽ അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇറാനുമായി ചൈന ധാരണയുണ്ടാക്കിയാല്‍ എണ്ണവിപണിയിലുണ്ടാവുന്ന മാറ്റങ്ങളും, തുര്‍ക്കിയുമായി ചൈനയ്ക്കുള്ള സാമ്പത്തിക ബന്ധങ്ങളുമാണ് സൗദിയിൽ അതൃപ്തി ഉണ്ടാക്കുന്നത്.
രാജ്യത്ത് ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ച് തെരുവിലിറക്കിയാൽ മുൻ കാലങ്ങളിലെ പോലെ ചരിത്രം ആവർത്തിക്കപ്പെടും . പാകിസ്താനിൽ പട്ടാള ഭരണത്തിനു വഴിയൊരുങ്ങും . ഇന്ത്യയ്ക്കെതിരെ ചൈനയ്ക്ക് പിന്തുണ നൽകുന്ന ഇമ്രാൻ സർക്കാരിന്റെ ഭരണത്തിനു അതോടെ അവസാനമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
.
Comments