പര്‍ഗാന: പശ്ചിമബംഗാളിലെ മമതാ ഭരണത്തില്‍ അക്രമം വര്‍ദ്ധിക്കുന്നതിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന ഘടകം രംഗത്ത്. ബാംഗാള്‍ ഭീകരരുടേയും ദേശവിരുദ്ധരുടേയും കേന്ദ്രമായിക്കഴിഞ്ഞുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷാണ് രംഗത്തെത്തിയത്.
പശ്ചിമബംഗാളിലെ ഭീകരാവസ്ഥ പലപ്പോഴും കശ്മീരിനേക്കാള്‍ ഗുരുതരമാണ്. മമതാബാനര്‍ജിയുടെ ഭരണത്തില്‍ അത്തരക്കാര്‍ എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് തഴച്ച് വളരുകയാണെന്നും ഘോഷ് ആവര്‍ത്തിച്ചു. ആറ് അല്‍ ഖ്വയ്ദാ ഭീകരരെ പിടികൂടിയ സംഭവത്തെ ഉയര്‍ത്തിക്കാട്ടിയാണ് ഘോഷ് മമതയെ വിമര്‍ശിച്ചത്. വടക്കന്‍ ബംഗാളിലെ അലിപൂര്‍ദ്വാറില്‍ നിന്നാണ് അല്‍-ഖ്വയ്ദാ ഭീകരര്‍ പിടിക്കപ്പെട്ടത്.
മ്യാന്‍മാറിലെ കൊടും ഭീകരരായ രോഹിംഗ്യകളെ ഒളിവില്‍ പാർപ്പിച്ചിട്ടുണ്ടെന്ന് മുന്നേ ആരോപണമുയര്‍ന്ന പ്രദേശമാണ് അലിപൂര്‍ദ്വാറിലെ ജയഗാവ് മേഖല. നിരവധി ആളുകള്‍ വ്യത്യസ്ത വേഷവിധാനങ്ങളോടെ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികളുടെ പരാതികൾ ആരും ചെവിക്കൊണ്ടിരുന്നില്ലെന്നും ഘോഷ് പറഞ്ഞു.
Comments