ഗില്‍ജിത്: പാക് അധീന മേഖലയായ ഗില്‍ജിത്-ബാള്‍ട്ടിസ്താനില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഇമ്രാന്ഖാന് ഭരണകൂടം. മുഹമ്മദ് ഖാലിദ് ഖുര്‍ഷിദിനെയാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഭരണ പ്രതിപക്ഷങ്ങൾ അസംബ്ലി വോട്ടെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. 9 നെതിരെ 22 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഇമ്രാന് പക്ഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചത്.
അനധികൃത തെരഞ്ഞെടുപ്പിനെതിരെ ഗില്‍ജിത്-ബാല്‍ട്ടിസ്താന്‍ ജനങ്ങളുടെ എതിർപ്പ് തുടരുകാണ്. ഒപ്പം തെരഞ്ഞെടുപ്പില്‍ വന്‍ വോട്ട് തട്ടിപ്പാണ് നടന്നതെന്ന പ്രതിപക്ഷ പ്രതിഷേധത്തിലാണ്.ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് അസംബ്ലി വീണ്ടും ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ചത്.
ഇമ്രാന്ഖാന് നയിക്കുന്ന പാകിസ്താനിലെ ഭരണകക്ഷിയായ തെഹരീക് ഈ ഇന്‍സാഫിന്റെ സ്ഥാനാര്‍ത്ഥിയായി ജയിച്ച വ്യക്തിയാണ് മുഹമ്മദ് ഖാലിദ് ഖുര്‍ഷിദ്. അസംബ്ലി കൂടിയ ശേഷം സ്പീക്കര്‍ അംജദ് ഹുസൈന് സയ്ദിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന പ്രക്രീയയില്‍ അദ്ധ്യക്ഷം വഹിച്ചത്. പ്രതിപക്ഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ച അംജദ് ഹുസൈനെതിരെയാണ് മുഹമ്മദ് ജയിച്ചത്.
ഗില്‍ജിത്-ബാള്‍ട്ടിസ്താനിലെ ജനത പാക്ഭരണകൂടത്തിന് കീഴിൽ നിലനിൽക്കാനി ഷ്ടപ്പെടുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രദേശവാസികളുടെ അഭിപ്രായങ്ങളെ സൈനിക ശക്തികൊണ്ട് അടിച്ചമർത്തിയാണ് പാകിസ്താൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഗില്‍ജിത്തിലെ തെരഞ്ഞെടുപ്പിനെതിരെ ഇന്ത്യ അന്താരാഷ്ട്രവേദികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
Comments