ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണവുമായി പാക് അംബാസഡർമാരും രംഗത്ത്. പാകിസ്താൻ ഒരു പുരാതന രാജ്യമാണെന്നും മൂവായിരം വർഷം പഴക്കമുള്ള ചരിത്രമുണ്ടെന്നുമാണ് വിയറ്റ്നാമിലെ പാകിസ്താൻ അംബാസഡർ ഖമർ അബ്ബാസ് ഖോഖറെയുടെ പുതിയ വാദം.
വ്യാജവും അടിസ്ഥാന രഹിതവുമായ നിരവധി വാദങ്ങളുമായാണ് ഖോഖറെ രംഗത്തെത്തിയത്. തക്ഷശില സർവ്വകലാശാല പുരാതന പാകിസ്താന്റെ ഭാഗമാണ്. ചാണക്യനും പാണിനിയും പാകിസ്താന്റെ പുത്രന്മാരാണെന്നും ഖമർ അബ്ബാസ് ഖോഖറെ പറയുന്നു.
അതേ സമയം ഖോഖറെയുടെ പ്രസ്താവനയ്ക്കെതിരെ പരിഹാസവുമായി സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ നിറഞ്ഞുകഴിഞ്ഞു.ഇന്ത്യയ്ക്കെതിരെ തീവ്രവാദവും ഭീകരവാദവും നിരത്തി പാകിസ്താന് മടുത്തു. ഇപ്പോൾ തെറ്റായ വിവരങ്ങളിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പുരാതന ചരിത്രം വരെ മാറ്റാൻ തുടങ്ങി എന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ട്രോൾ.
പുനർനിർമ്മാണം പൂർത്തിയായ തക്ഷശില യൂണിവേഴ്സിറ്റിയുടെ ആകാശ ചിത്രമാണിത് എന്ന പോസ്റ്റോടുകൂടിയാണ് ഖോഖറെ തന്റെ വ്യാജപ്രസ്താവന നടത്തിയത്.
പുരാതന പാകിസ്താനിലെ ഇസ്ലാമാബാദിന് സമീപം 2700 വർഷം മുമ്പ് ഈ സർവ്വകലാശാല നിലവിലുണ്ടായിരുന്നു. ഈ സർവ്വകലാശാലയിൽ, ലോകത്തെ 16 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കാനെത്തിയിരുന്നു. 64 വ്യത്യസ്ത വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയിരുന്നു. പാണിനിയെയും ചാണക്യനെയും സംബന്ധിച്ചും അവർ പഠിച്ചിരുന്നു. ഇതാണ് ചിത്രത്തോടൊപ്പമുള്ള ഖോഖറെയുടെ പോസ്റ്റ്.
An aerial, reconstructed view of Taxila (Takshashila) University, which existed in ancient #Pakistan 🇵🇰 2700 years ago near today's #Islamabad. Over 10,500 students from 16 countries studied 64 different disciplines of higher studies taught by scholars like Panini.
📸 @hannan021 pic.twitter.com/xRC5mdkb6g— Qamar Abbas Khokhar (@mqakhokhar) December 13, 2020
Comments