സിഡ്‌നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യൻ മദ്ധ്യനിര പൊരുതുന്നു. ഇന്ത്യ 92 ഓവറുകളിൽ 7 വിക്കറ്റ് നഷ്ടത്തിൽ 206 എന്ന നിലയിലാണ്. മദ്ധ്യനിരയുടെ തകർച്ചയാണ് ഇന്ത്യയെ 132 റൺസിന് പുറകിലാക്കിയിരിക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രവീന്ദ്ര ജഡേജ ഒരു റൺസുമായി ക്രീസിലുണ്ട്. അർദ്ധ സെഞ്ച്വറി നേടിയ പൂജാര(50) ഋഷഭ് പന്ത്(36) അശ്വിൻ(10) എന്നിവരാണ് പുറത്തായത്.
മൂന്നാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ അജിങ്ക്യാ രഹാനയേയും മമദ്ധ്യനിരയിൽ സ്ഥിരത കാട്ടാറുള്ള ഹനുമാ വിഹാരിയേയും നഷ്ടപ്പെട്ടതാണ് ഇന്ത്യക്ക് വിനയായത്. രഹാനയെ 22 റൺസിൽ കമ്മിൻസ് ക്ലീൻ ബൗൾഡാക്കി. ഹനുമാ വിഹാരി 4 റൺസിൽ അപ്രതീക്ഷിതമായി റണ്ണൗട്ടായും മടങ്ങി. ഇന്നലെ 2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ കളി പുനരാരംഭിച്ചത്.
Comments