തിരുവനന്തപുരം: യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇവര്‍ ചികിത്സയ്‌ക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ ലഹരി മരുന്നിന്റെ ഉപയോഗം സംസ്ഥാനത്ത് കൂടുകയാണ് എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ലഹരിമരുന്നിന്റെ ഉപയോഗവും വിപണനവും സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇക്കാര്യത്തിൽ എക്സൈസ് മന്ത്രി വിശദീകരണം നൽകുന്നതിനിടെയാണ് മുഖ്യമന്ത്രി ചില പ്രധാനപ്പെട്ട കാര്യങ്ങൾ സഭയിൽ സൂചിപ്പിച്ചത്. എന്നാൽ ബംഗളൂർ മയക്കുമരുന്ന് കേസ് സംബന്ധിച്ച് മുഖ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ സഭയിൽ പരാമർശം നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
ഇതിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇളം തലമുറയെ വഴിതെറ്റിക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തെ കേന്ദ്രമാക്കാൻ മയക്കുരുന്നു ലോബി ശ്രമിക്കുന്നു എന്നത് വസ്തുതയാണ്. ചില വിഭാഗങ്ങളെ സ്വാഭാവികമായും ആകർഷിക്കാൻ ഇടയുള്ള ചില കേന്ദ്രങ്ങൾ ഇത് വല്ലാതെ ഉപയോഗിക്കുന്ന നില ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അതും ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പാര്‍ട്ടി അംഗമായാലും ലഹരിമരുന്നുകേസില്‍ ഉള്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രിയും നിയമസഭയെ അറിയിച്ചു. ദക്ഷിണേന്ത്യയിലെ ലഹരി വിതരണകേന്ദ്രം കേരളമാണ് എന്നത് വ്യാജപ്രചാരണമാണെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ലഹരിവില്പന കേന്ദ്രങ്ങൾ കണ്ടെത്തിയാൽ അവ ഒരിക്കലും തുറക്കാനാവാത്ത വിധം അടച്ചുപൂട്ടുമെന്നും എക്സൈസ് മന്ത്രി സഭയെ അറിയിച്ചു.
Comments