ബ്രിസ്‌ബെയ്ൻ: നാലാം ടെസ്റ്റിൽ ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി . ചായക്ക് പിരിയിന്പോൾ ആതിഥേയർ മൂന്നിന് 168 എന്ന നിലയിലാണ്. സ്മിത്തിന്റെ വിക്കറ്റാണ് ഇന്ത്യ നേടിയത്. 36 റൺസിനാണ് സ്മിത്ത് പുറത്തായത്. വാഷിംഗ്ടൺ സുന്ദറാണ് വിക്കറ്റ് നേടിയത്. ലബുഷെയ്ൻ 86 റൺസുമായും മാത്യൂ വേഡ് 34 റൺസുമായും ക്രീസിലുണ്ട്.
നാലാം ടെസ്റ്റിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഓപ്പണർമാരേയും നഷ്ടപ്പെട്ട ആതിഥേയർ വിവരം ലഭിക്കുമ്പോൾ ലബുഷെയ്ൻ സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടിലൂടെയാണ് മുന്നേറിയത്. ഓസീസ് നിരയിൽ തുടർച്ചയായ മൂന്നാം ഇന്നിംഗ്‌സിലും ഡേവിഡ് വാർണർ പരാജയപ്പെട്ടതാണ് ഓസീസിന് തുടക്കത്തിൽ അടിയായത്.. ഒരു റൺസുമാത്രമെടുത്താണ് മുഹമ്മദ് സിറാജിന് മുന്നിൽ വാർണർ വീണത്. പിന്നീട് മാർക്കസ് ഹാരിസ് 5 റൺസിലും പുറത്തായി. ഷാർദ്ദുൽ ഠാക്കൂറാണ് വിക്കറ്റ് നേടിയത്.
ഇന്ത്യക്കായി വാർണറെ പുറത്താക്കിയത് മുഹമ്മദ് സിറാജാണ്. രോഹിത് ശർമ്മയാണ് ക്യാച്ചെടുത്തത്. തുടർച്ചയായ മൂന്നാം ടെസ്റ്റിലും വിക്കറ്റ് വീഴ്‌ത്തി സിറാജ് തന്റെ കരിയറിലെ നിർണ്ണായക മുന്നേറ്റത്തിലാണ്. പരന്പരയിൽ ആദ്യ അവസരം ലഭിച്ച ഷാർദ്ദുൽ ഠാക്കുറിനും വിക്കറ്റ് ലഭിച്ചു. ഓപ്പണർ മാർക്കസ് ഹാരിസിനെ 5 റൺസിനാണ് ഠാക്കൂർ പുറത്താക്കിയത്. തമിഴ്നാട് താരം ടി.നടരാജന് അരങ്ങേറ്റം കുറിച്ചതും നാലാം ടെസ്റ്റിലെ പ്രതീക്ഷയാണ്.
Comments