ബ്രിസ്‌ബെയിൻ: ഓസീസിനെതിരായ നാലാമത്തെ ടെസ്റ്റിൽ ബ്രിസ്‌ബെയിനിൽ രണ്ടാം ദിനം മഴമൂലം കളി ഉപേക്ഷിച്ചു. ഇന്ത്യ രണ്ടു വിക്കറ്റുകൾ നഷ്ടമായി നിൽക്കേയാണ് മഴ എത്തിയത്. ശുഭ്മാന്ർ ഗില്ലിനേയും രോഹിത് ശർമ്മയേയുമാണ് ഇന്ത്യക്ക് നഷ്ടമായത്. മഴ കളിമുടക്കുന്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലായിരുന്നു. 7 റൺസെടുത്തു നിൽക്കേ ശുഭ്മാൻ ഗില്ലും അർദ്ധസെഞ്ച്വറിക്ക് നാലു റൺസ് അകലെ വെച്ച് പുറത്തായി. പാറ്റ് കമ്മിൻസിന്റെ പന്തിൽ സ്റ്റീവ് സ്മിത്താണ് ക്യാച്ചെടുത്താണ് ഗിൽ പുറത്തായത്. നാഥാൻ ലയണിന്റെ പന്തിലാണ് രോഹിത് ശർമ്മ പുറത്തായത്. സ്റ്റാർക്കാണ് ക്യാച്ചേടുത്തത്. ഒടുവിൽ വിവരം ലഭിക്കുന്പോൾ 8 റൺസുമായും ചേതേശ്വർ പൂജാരയും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ അജിങ്ക്യാ രഹാനയുമാണ് ക്രീസിലുള്ളത്.
ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഇനി അജിങ്ക്യാ രഹാനേ, മായങ്ക് അഗർവാൾ, ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് പ്രധാന ബാറ്റ്‌സ്മാന്മാർ. ഓസീസ് ബൗളിംഗ് നിരയിൽ കമ്മിൻസിനൊപ്പം മിച്ചൽ സ്റ്റാർക്ക്, ഹേസൽവുഡ്, കാമറൂൺ ഗ്രീൻ എന്നിവരാണ് തുടക്കത്തിൽ ബൗളിംഗിനിറങ്ങിയത്.
Comments