ബ്രിസ്‌ബെയ്ൻ: ഇന്ത്യൻ ടീമിനായി അരങ്ങേറ്റ ടെസ്റ്റിൽ ഓൾറൗണ്ട് പ്രകടനം നടത്തിയ റെക്കോഡ് നേട്ടവുമായി വാഷിംഗ്ടൺ സുന്ദർ. ഓസീസിനെതിരെ 62 റൺസ് നേടിയ സുന്ദർ ബൗളിംഗിൽ 89 റൺസിന് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ടീം ഇന്ത്യയിൽ അരങ്ങേറ്റത്തിൽ ഓൾറൗണ്ട് പ്രകടനം നടത്തുന്ന മൂന്നാത്തെ താരമായി സുന്ദർ മാറി. 2018ലെ ഓവൽ ടെസ്റ്റിൽ ഹനുമാ വിഹാരിയും 1947ൽ സിഡ്‌നിയിൽ ദത്തു ഫാഡ്ക്കറുമാണ് ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിൽ അരങ്ങേറ്റം അവിസ്മരണീയമാക്കിയവർ.
ഓസീസിന്റെ മൂന്ന് വിക്കറ്റ് ആദ്യ ഇന്നിംഗ്‌സിൽ സ്വന്തമാക്കിയ വാഷിംഗ്ടൺ സുന്ദറിന്റെ ആദ്യ ഇര സ്റ്റീവ് സ്മിത്തായിരുന്നു. ബാറ്റിംഗിൽ ഷാർദ്ദൂലുമൊത്ത് നേടിയ 123 റൺസിന്റെ സെഞ്ച്വറി കൂട്ടുകെട്ടും നിർണ്ണായകമായി.
Comments