ടോക്കിയോ: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സ് എന്തുവിലകൊടുത്തും നടത്താനുള്ള ശ്രമവുമായി ജപ്പാൻ. ടോക്കിയോവിൽ തന്നെ ഈ വർഷം ഒളിമ്പിക്‌സ് നടത്തുമെന്ന തീരുമാനത്തിലാണ് ടോക്കിയോ ഭരണകൂടം. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊറോണയുടെ ശക്തമായ വ്യാപനത്തെ തുടർന്ന് മാറ്റിവയ്‌ക്കുകയായിരുന്നു.ദീപശിഖാ പ്രയാണം ഏഥൻസിൽ നിന്നും ആരംഭിച്ച് ജപ്പാനിൽ പ്രയാണം ആരംഭിച്ച് രണ്ടാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു.
നിലവിൽ ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്‌സ് തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് 24 മുതൽ സെപ്തംബർ 5 വരെ പാരാലിംബിക് ഒളിമ്പിക്‌സും നടത്താനാണ് തീരുമാനം. ഒളിമ്പിക്‌സിനായുള്ള എല്ലാ തയ്യാറെടുപ്പും വളരെ വേഗം നടക്കുകയാണ്. ആഗോള തലത്തിലെ എല്ലാ രാജ്യങ്ങളേയും സ്വീകരിക്കാൻ ഒരുക്കമാണെന്നും പ്രധാനമന്ത്രി യൂഷിഹിതേ സുഗ വ്യക്തമാക്കി.
ജപ്പാനിലെ ഒളിമ്പിക്‌സ് കമ്മിറ്റി എല്ലാ ലോജിസ്റ്റ്ക് സംവിധാനങ്ങളും ഒരുക്കി. സംഘാടകർ ഈ വേനൽക്കാലത്ത് തന്നെ കായിക മാമാങ്കം നടത്താൻ തയ്യാറെടുത്തു കഴിഞ്ഞു. ഒരുക്കങ്ങളെല്ലാം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞെന്നും അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി മേധാവി തോമസ് ബാഷ് വ്യക്തമാക്കി.















