തിരുവനന്തപുരം: ടുഗെദർ ഇന്ത്യ ക്യാമ്പെയിന്റെ ഭാഗമായി മലയാള സിനിമാ സംവിധായകൻ മേജർ രവിയും. ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. സംഘടിത പ്രചാരണങ്ങളും ബാഹ്യ ഇടപെടലുകളും ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും മേജർ രവി വ്യക്തമാക്കി.
നേരത്തെ മലയാള താരം ഉണ്ണി മുകുന്ദനും ക്യാമ്പെയിന്റെ ഭാഗമായിരുന്നു. ഇന്ത്യ വികാരമാണെന്നും പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി പോപ്പ് താരം റിഹന്ന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻ ബർഗ് എന്നിവർ അതിർത്തിയിലെ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. തുടർന്നാണ് പ്രതികരണവുമായി ഇന്ത്യയിലെ കലാ കായിക സാമൂഹിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയത്.
ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറാണ് ഇന്ത്യടുഗെദർ ക്യാമ്പെയിന്റെ ഭാഗമായി വിദേശീയർക്കെതിരെ ആദ്യം രംഗത്തെത്തിയത്. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ബാഹ്യ ശക്തികൾ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സച്ചിൻ കുറിച്ചത്. പുറത്തു നിന്നുള്ളവർ കാഴ്ചക്കാരായാൽ മതി. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. തീരുമാനം എടുക്കാനുമറിയാമെന്നാണ് സച്ചിൻ പറഞ്ഞത്.
സച്ചിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, അനിൽ കുബ്ലെ എന്നിവരും ഇന്ത്യ ടുഗെദറിന്റെ ഭാഗമായി. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, കരൺ ജോഹർ അടക്കമുള്ള സിനിമാ താരങ്ങളും അനുകൂലമായി പ്രതികരിച്ചിരുന്നു.
No compromise on India's sovereignty. India has the capacity to solve its issues. External interferences are never appreciated. #IndiaTogether#IndiaAgainstPropaganda
Posted by Major Ravi on Thursday, February 4, 2021
Comments