കൊൽക്കത്ത: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിൽ പരസ്പ്പരം മത്സരമെന്ന വിഷയമേ ഉദിക്കുന്നില്ലെന്ന് സുവേന്ദു അധികാരി. ഇത്തവണ എല്ലാ സീറ്റുകളും പിടിച്ച് ബി.ജെ.പി തന്നെ അധികാരത്തിലേറുമെന്നും സുവേന്ദു വ്യക്തമാക്കി.
‘ജനങ്ങളുടെ മുഴുവൻ അനുഗ്രഹങ്ങളും ഞങ്ങൾക്കൊപ്പമാണ്. ജനങ്ങൾ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യുമെന്ന് കാര്യത്തിൽ ഒരു സംശവും വേണ്ട. മത്സരമെന്ന സംശയമേ ഇവിടെ ഉദിക്കുന്നില്ല.’ സുവേന്ദു അധികാരി പറഞ്ഞു.
2019ൽ ബി.ജെ.പി 18 ലോകസഭാ സീറ്റുകളാണ് പിടിച്ചത്. ഇനി ഇത്തവണ സംസ്ഥാന ഭരണവും പിടിച്ച് ഏറ്റവും കരുത്തുറ്റ ഭരണം കാഴ്ചവയ്ക്കുമെന്നും സുവേന്ദു പറഞ്ഞു.
നന്ദിഗ്രാമിലാണ് സുവേന്ദു നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. മമതാ ബാനർജിയെ താൻ തന്റെ നാട്ടിൽ തോൽപ്പിക്കുമെന്നും സുവേന്ദു ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാർച്ച് മാസം 27 മുതൽ എട്ടു ഘട്ടങ്ങളിലായിട്ടാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴുകോടി മുപ്പത്തിനാല് ലക്ഷം വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ളത്.
Comments