അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മേൽകൈ നേടാൻ ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയിലെ മൂന്നാം ടി20യാണ് ഇന്ന് നടക്കാൻ പോകുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത സന്ദർശരെ നിഷ്്പ്രഭ മാക്കി രണ്ടാം ടി20 ഇന്ത്യ ജയിച്ചത് 7 വിക്കറ്റുകൾക്കായിരുന്നു. നായകൻ വിരാട് കോഹ്ലി മികച്ച ഫോമിലേക്ക് തിരികെ എത്തിയതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ഇഷാൻ കിഷന്റെ അനായാസത നിറഞ്ഞ ബാറ്റിംഗാണ് ഇന്ത്യക്ക് രണ്ടാം മത്സരത്തിലെ ജയം എളുപ്പമാക്കിയത്. ഋഷഭ് പന്തിന്റെ സ്ഥിരതയും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ്.
ഓപ്പണർ റോളിൽ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട കെ.എൽ.രാഹുലിന് പകരം രോഹിത് ശർമ്മ തിരികെ എത്തുമെന്നാണ് സൂചന. ബൗളിംഗിൽ ഹാർദ്ദിക് പാണ്ഡ്യ തിളങ്ങിയതിനാൽ ബാറ്റിംഗ് നിരയെ ശക്തമാക്കി നീങ്ങാനാണ് കോഹ്ലി ശ്രമിക്കുക. യുസ്‌വേന്ദ്ര ചാഹലിന്റെ പ്രകടന മികവും ഇന്ത്യയ്‌ക്ക് ഗുണമാണ്.
ഇംഗ്ലണ്ടിനെ സംബന്ധിച്ച് ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. ജേസൺ റോയിയുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിന്റെ അടിത്തറയാണ്. ആദ്യ ടി20യിൽ 49 ഉം 46 രണ്ടാം മത്സരത്തിൽ 46 ഉം നേടിയാണ് റോയ് നയിച്ചത്. മധ്യനിരയിൽ ദേവിഡ് മലാനും ജോണി ബെയർസ്‌റ്റോവും ഓയിൻ മോർഗനും ബെൻ സ്‌റ്റോക്‌സും മുപ്പതു റൺസ് വീതം സ്‌കോർ ചെയ്താണ് ഇംഗ്ലണ്ടിന് ഗുണമാകുന്നത്. ഇവരിൽ രണ്ടുപേർ നിലയുറപ്പിച്ചാൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാകും. ബൗളിംഗിൽ ജോഫ്രാ ആർച്ചറും സാം കൂരനുമാണ് രണ്ടു മത്സരങ്ങളിലായി തിളങ്ങിയത്.
Comments