ദിസ്പൂർ : കോൺഗ്രസിനും അവരുടെ സഖ്യകക്ഷികൾക്കും അസമിലെ ജനങ്ങൾ റെഡ് കാർഡ് കാണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലേറാനായി കോൺഗ്രസ് സ്വയം അടിയറവ് പറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് സംഘർഷം അഴച്ചുവിട്ട പാർട്ടിയുമായി കൈകോർത്തുകൊണ്ട് അസമിൽ ഭരണം കൊണ്ടുവരാമെന്നാണ് കോൺഗ്രസ് സ്വപ്‌നം കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊക്രാജ്ഹറിൽ നടന്ന റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ ഡബിൾ എൻജിൻ വികസനവും കോൺഗ്രസ് സഖ്യകക്ഷികളുടെ വലിയ നുണയും തമ്മിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. ‘സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ്’ എന്ന മുദ്രാവാക്യത്തോടെ എൻഡിഎ സർക്കാർ അസമിന്റെ വികസനത്തിനായാണ് പ്രവർത്തിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ അസമിലെ ജനങ്ങൾ എൻഡിഎയ്‌ക്ക് മികച്ച് പിന്തുണ നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സംഘർഷത്തിലേയ്‌ക്ക് നയിച്ച പാർട്ടിയുമായാണ് കോൺഗ്രസ് ഇപ്പോൾ കൈകോർത്തിരിക്കുന്നത്. അധികാരിത്തിലേറാനായി പാർട്ടി അടിയറവ് പറഞ്ഞുകഴിഞ്ഞു. അസമിലെ ജനങ്ങൾക്ക് എൻഡിഎ സർക്കാരിലും അവർ നൽകുന്ന വികസനത്തിലും സുരക്ഷയിലും വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അസമിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. വോട്ട് ചെയ്യാൻ യോഗ്യരായ എല്ലാ പൗരന്മാരും പോളിംഗ് ബൂത്തിലേത്തി വോട്ട് ചെയ്യണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Comments