ഗുവാഹത്തി: അസമിലെ പ്രചാരണ പരിപാടിയ്‌ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പാർട്ടി പ്രവർത്തകനെ സഹായിക്കാൻ മൈക്കിലൂടെ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തുമൽപൂരിലെ പ്രചാരണ പരിപാടിയ്‌ക്കിടെയാണ് മോദി പ്രസംഗം നിർത്തി ആവശ്യമായ സഹായം നൽകാൻ നിർദ്ദേശിച്ചത്. നിർജ്ജലീകരണം മൂലം കുഴഞ്ഞു വീണതായിരുന്നു പ്രവർത്തകൻ.
‘നിർജ്ജലീകരണം മൂലമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് തോന്നുന്നു. വേഗം സഹായമെത്തിക്കണം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. പ്രധാനമന്ത്രിയുടെ മെഡിക്കൽ സംഘത്തിനാണ് അദ്ദേഹം നിർദ്ദേശം നൽകിയത്.
പ്രോട്ടോക്കോൾ പ്രകാരം നാല് പേരടങ്ങുന്ന വിദഗ്ധ സംഘമാണ് പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്നത്. വ്യക്തിഗത വൈദ്യൻ, പാരാമെഡിക്, സർജൻ, ഗുരുതരമായ പരിചരണ വിദഗ്‌ദ്ധൻ എന്നിവർ സംഘത്തിൽ ഉൾപ്പെടുന്നു. മെഡിക്കൽ എമർജൻസി കിറ്റുകളും ഇവരുടെ കൈവശം ഉണ്ടാകും.
#WATCH: During a rally in Assam's Tamalpur, PM Narendra Modi asked his medical team to help a party worker who faced issues due to dehydration.#AssamAssemblyPolls pic.twitter.com/3Q70GPrtWs
— ANI (@ANI) April 3, 2021
Comments