കൊൽക്കത്ത: പശ്ചിമബംഗാളിലെ നാലാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പത്താം തീയതിയാണ് നാലാം ഘട്ട വോട്ടിംഗ് നടക്കുന്നത്. ഇന്ന് നടക്കുന്ന നാലാം ഘട്ട കൊട്ടിക്കലാശത്തിൽ ബി.ജെ.പി.യുടെ ഏറ്റവും ശക്തരായ രണ്ടു പേരാണ് കൊൽക്കത്തയിലുള്ളത്. കേന്ദ്രമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യ ക്ഷൻ ജെ.പി നദ്ദയുമാണ് നാലാം ഘട്ടത്തിൽ ആവേശമേകാൻ എത്തിയിരിക്കുന്നത്. അഞ്ചു ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തിൽ വോട്ടിംഗ് നടക്കുന്നത്.
അലിപൂർദ്വാർ, ദിൻഹതാ, മേകിലിഗഞ്ച് എന്നീ ജില്ലകളിലാണ് നദ്ദയുടെ റോഡ് ഷോ നടക്കുന്നത്. അമിത്ഷാ ഇന്നലെ നാല് റോഡ് ഷോകളിലൂടെയാണ് ബംഗാളിലെ വോട്ടർമാരെ സന്ദർശിക്കാനിറങ്ങിയത്. ദോംജുർ,ഹൗറ, ബെഹല, സിംഗൂർ എന്നിവിടങ്ങളിലാണ് അമിത് ഷായുടെ ഇളക്കിമറിച്ചുള്ള റോഡ് ഷോ നടന്നത്.
പത്ത് വർഷമായി ബംഗാളിനെ ഭരിച്ച് നശിപ്പിച്ച മമതയുടെ രോഷപ്രകടനം കാപട്യാമാണെന്ന് അമിത് ഷാ പറഞ്ഞു. ആരോപണങ്ങളെ വ്യക്തിപരമായ അധിക്ഷേപമാണെന്ന് പറയുന്നത് വിവരക്കേടാണെന്ന് അമിത് ഷാ വിമർശിച്ചു. ആറാം തിയതി പൂർത്തിയായ മൂന്നാം ഘട്ടത്തിൽ 77 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്.
Comments