എ കെ ശശീന്ദ്രൻ, പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്നു. ലൈംഗിക പീഢന വിവാദത്തിൽ കുരുങ്ങി രാജിവെച്ചെങ്കിലും പിന്നീട് വീണ്ടും തിരിച്ചെത്തി. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ അംഗം. നിയമസഭയിൽ എലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
പിണറായി വിജയൻ മന്ത്രാലയത്തിൽ ഗതാഗത മന്ത്രിയായാണ് എകെ ശശീന്ദ്രൻ. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് 2017 മാർച്ച് 26 ന് അദ്ദേഹം രാജിവച്ചിരുന്നുവെങ്കിലും വീണ്ടും അധികാരത്തിൽ വന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്കുള്ള പ്രവേശനം. കെഎസ് യുവിലും യൂത്ത് കോൺഗ്രസിലും വിവിധ പദവികൾ വഹിച്ചതിന് ശേഷമാണ് കോൺഗ്രസ് യുവിലൂടെ ഇടതുമുന്നണിയിൽ എത്തുന്നത്. പിന്നീട് കോൺഗ്രസ് എസിന്റേയും എൻസിപിയുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി.
1980ൽ പെരിങ്ങളം നിയോജക മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 82ൽ എടക്കാട്ട് നിന്നും 2006ൽ ബാലുശേരിയിൽ നിന്നും ജയം. 2016ൽ എലത്തൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച് മന്ത്രിയായി.
പുതിയതായി ആരംഭിച്ച ഒരു വാർത്താചാനൽ ആദ്യദിനം പുറത്തുവിട്ട ലൈംഗിക പീഡന വാർത്തയെ തുടർന്നാണ് എ കെ ശശീന്ദ്രൻ കുരുക്കിലായത്. ഒരു യുവതിയുമായുള്ള മന്ത്രിയുടെ ടെലിഫോൺ സംഭാഷണമാണ് ചാനൽ പുറത്തുവിട്ടത്. വാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കകം ശശീന്ദ്രന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടിവന്നു. ടെലിഫോൺ സംഭാഷണം ചാനൽ തന്നെ ഒരുക്കിയതാണെന്ന് പിന്നീട് തെളിഞ്ഞു. ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എങ്കിലും എ കെ ശശീന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടായി അവശേഷിക്കുന്നു ആ വാർത്തയും രാജിയും.
ഈ തെരഞ്ഞെടുപ്പിൽ എ കെ ശശീന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയിൽ വൻ പ്രതിഷേധം ഉയർന്നതും നാണക്കേടായി. എന്നിട്ടും എലത്തൂരിൽ നിന്ന് ജനവിധി തേടുന്നു പിണറായി മന്ത്രിസഭയിലെ ഈ ഗതാഗതമന്ത്രി.
ജനം ടിവിയുടെ ജനനായകൻ പുരസ്ക്കാരത്തിനായി എ കെ ശശീന്ദ്രനെ പിന്തുണക്കുന്നവർ എത്ര? നമുക്ക് കാത്തിരിക്കാം.
Comments