ആലപ്പുഴ : ജില്ലയിൽ സിപിഎമ്മിലെ തമ്മിലടി രൂക്ഷമാകുന്നു. മന്ത്രി ജി സുധാകരനെതിരെ മുൻ പഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതി. വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി. തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്പലപ്പുഴ പൊലിസിന് യുവതി പരാതി നൽകിയിരിക്കുന്നത്. വർഗീയ സംഘർഷത്തിനിടയാക്കുന്ന പരാമർശം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് വരികയാണെന്നും പൊലിസ് അറിയിച്ചു.നിലവിൽ കേസെടുക്കാൻ തക്ക ഗൗരവമുള്ള കാര്യങ്ങൾ പരാതിയിൽ ഇല്ലെന്നാണ് പോലീസിന്റെ നിരീക്ഷണം. പരാതി അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരെ നടക്കുന്ന പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ഭാഗമാണിതെന്നും ജി സുധാകരൻ പ്രതികരിച്ചു.ആലപ്പുഴയിൽ തിരഞ്ഞെടുപ്പിന് ശേഷം സി പി എമ്മിലെ ചേരിപ്പോര് രൂക്ഷമാകുന്നതിനിടയിലാണ് പുത്തൻ നീക്കങ്ങൾ എന്നതാണ് ശ്രദ്ധേയം.
അപകീർത്തിപ്പെടുത്താൻ ചില രാഷ്ട്രീയ ക്രിമിനലുകൾ രംഗത്തെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി ജി.സുധാകരൻ നേരത്തെ പത്രസമ്മേളനം വിളിച്ചിരുന്നു. തന്റെ പോസ്റ്ററുകൾ കീറിയതാണ് വിവാദമുണ്ടാക്കിയതെന്നും ആരിഫിന്റെ ഫോട്ടോ വച്ച് പോസ്റ്റർ ഇറക്കിയതല്ല പ്രശ്നമായതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടി പറഞ്ഞ പണി എല്ലാം ചെയ്തിട്ടുണ്ടെന്നും ഒരു രക്തസാക്ഷി കുടുംബമാണെന്നും ആരും തോണ്ടാൻ നോക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Comments