മംഗളൂരു: മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ നാലാം ദിവസവും പുരോഗമിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലിൽ ആരേയും കണ്ടെത്താനായില്ല. കടലിൽ പൂർണമായും മുങ്ങിയ കപ്പലിന്റെ ക്യാബിനലിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരിക്കും എന്നായിരുന്നു സൂചന. എന്നാൽ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയിൽ ആരേയും കണ്ടെത്താനായില്ല.
കാണാതായ ഒൻപത് പേരും തമിഴ്നാട് സ്വദേശികാണ്. ബോട്ടപകടത്തിന്റെ കാരണം കണ്ടെത്താൻ ബോട്ടുമായി ഇടിച്ച വിദേശ ചരക്കു കപ്പൽ തുറമുഖ ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലെ എംഎംഡി അധികൃതർ പരിശോധന നടത്തും. കോസ്റ്റ് ഗാർഡിന്റെ നിർദ്ദേശ പ്രാകരം ബോട്ടിലിടിച്ച സിംഗപൂർ രജിസ്ട്രേഷനിലുള്ള എപിഎൽ ലിഹാ വ്റെ കപ്പൽ തീരത്തേയ്ക്ക് അടുപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് ബേപ്പൂരിൽ മീൻ പിടിയ്ക്കാൻ പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ഉണർന്നിരുന്ന രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. കപ്പൽ ഇടിച്ചപ്പോൾ ഇവർ തെറിച്ച് വീഴുകയായിരുന്നു. ബാക്കിയുള്ളവർ ബോട്ടിന്റെ ക്യാബിനിൽ കിടന്ന് ഉറങ്ങുകയായിരുന്നു. മൂന്ന് പേർ മരണപ്പെട്ടിരുന്നു.
ഞായറാഴ്ചയാണ് ബോട്ട് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. ബേപ്പൂർ സ്വദേശി ജാഫറിന്റേതാണ് ബോട്ട്. ബംഗാളിൽ നിന്നുളള ഏഴ് പേരും ബാക്കി തമിഴ്നാട്ടിൽ നിന്നുളളവരും ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. രാത്രി രണ്ട് മണിക്ക് ശേഷമായിരുന്നു അപകടം.
Comments