കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മമതയുടെ വിദ്വേഷ രാഷ്‌ട്രീയം ബംഗാളിൽ ആളിക്കത്തുന്നു. ഇന്നലെ മുതൽ നടക്കുന്ന അക്രമണപരമ്പരയിൽ ഇതുവരെ 11 പേർകൊല്ലപ്പെട്ടു. ബി.ജെ.പി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. എ.ബി.വി.പി ഓഫീസുകൾക്കു നേരേയും പ്രവർത്തകർക്ക് നേരേയും ആക്രമണം നടന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ ദേശീയ അദ്ധ്യക്ഷൻ നദ്ദ ഇന്ന് സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പ് അക്രമങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്.
പ്രതിപക്ഷ കക്ഷികളുടെ ഓഫീസുകൾക്കും വീടുകൾക്കും നേരെ വൻതോതിലുള്ള ആക്രമണമാണ് തൃണമൂൽ നടത്തുന്നത്. അക്രമണം നിയന്ത്രിക്കാനാവത്തതിൽ മമതയുടെ നിസ്സംഗതയ്‌ക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ഗവർണർ ജഗ്ദീപ് ധൻകർ പോലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.
മുമ്പത്തേക്കാൾ സീറ്റുകൾ നേടി അധികാരത്തിലെത്തിയതിന്റെ പേരിൽ പ്രതിപക്ഷങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുന്നതിനെ ബി.ജെ.പി അപലപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പും ആക്രമണം നടത്തിയ തൃണമൂൽ ഫലം വന്ന ശേഷം ഭീകരമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മമത ബാനർജിയെ തോൽപ്പിച്ച സുവേന്ദു അധികാരിയുടെ വാഹനത്തിന് നേരേയും ആക്രമണം നടന്നിരുന്നു. നാതാബാരിയിൽ ബി.ജെ.പിക്കായി മത്സരിച്ച മിഹിർ ഗോസ്വാമിയുടെ വാഹനവും ഇന്നലെ അക്രമികൾ കേടുവരുത്തി.
Comments