ന്യൂഡൽഹി’; മറാത്താ സംവരണം റദ്ദാക്കികൊണ്ട് സുപ്രീം കോടതി വിധി. സാമുദായിക സംവരണം 50 ശതമാനം എന്നതിൽ ഇനി മാറ്റമില്ലെന്നും വിധി ഭരണഘടനാ അനുസൃത മാണെന്നും സുപ്രീംകോടതി അഞ്ചംഗ ബഞ്ച് വ്യക്തമാക്കി. മറാത്താ സംവരണം പിന്നാക്ക സംവരണം എന്ന നിലയിൽ ഉൾപ്പെടുത്തിയ വിധിയും റദ്ദാക്കി. 16 ശതമാനം സംവരണം മറാത്താ സമൂഹത്തിന് മാത്രമായി തീരുമാനിച്ചുകൊണ്ട് മഹാരാഷ്‌ട്ര നിയമസഭ പാസാക്കിയിരുന്നു. ഇതാണ് സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമായി കണ്ടത്. രാജ്യത്തെ പൊതു സംവരണതത്വം ലംഘിക്കാൻ ആർക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ലെന്നും ഭരണഘട നയിലെ 9-ാം ഷെഡ്യൂളിന്റെ ലംഘനം പാടില്ലെന്നും കോടതി നിരീക്ഷിച്ചു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനെ ഭരണഘടനാ സ്ഥാപനമാക്കി മാറ്റിയതോടെ കേന്ദ്രസർക്കാറാണ് ഇനി ഇത്തരം കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും കോടതി വിശദീകരിച്ചു.
സംവരണത്തിന്റെ അടിസ്ഥാനം തുടക്കത്തിൽ സാമൂഹികമായ പിന്നാക്കാവസ്ഥയാണ്. എന്നാൽ ഭരണഘടനാപരമായി സമൂഹങ്ങളുയരുന്നതിനനുസരിച്ച് സാമ്പത്തിക സംവരണ ത്തിന്റെ മാനദണ്ഡമാണ് പരിഗണനയിൽ വരേണ്ടത്. എന്നാൽ ഇത്തരം വിഷയത്തിൽ ആദ്യം 9 അംഗ ഭരണഘടനാ ബഞ്ചാണ് തീരുമാനം പറഞ്ഞത്. ഇത് വീണ്ടും പുന:പ്പരിശോധിക്കാൻ പതിനൊന്നംഗ ബഞ്ച് ആവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്തരം ഒരു പുന:പരിശോധന ആവശ്യമില്ലെന്നും സുപ്രീംകോടതി വിധി അന്തിമമാണെന്നും അഞ്ചംഗ ബഞ്ച് വ്യക്തമാക്കി.
Comments