ന്യൂഡൽഹി: ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന സുപ്രീം കോടതിയുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ ന്യായീകരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെ്ജ്രിവാൾ. ഡൽഹിയിലെ രണ്ട് കോടി ജനങ്ങൾക്ക് വേണ്ടിയാണ് താൻ പോരാടിയതെന്ന് കെജ്രിവാൾ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ എത്തിയത്. സുപ്രീം കോടതിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ അരവിന്ദ് കെജ്രിവാളിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
കൊറോണയുടെ രണ്ടാം തരംഗത്തിനിടയിൽ ഡൽഹി സർക്കാർ അനാവശ്യ ഓക്‌സിജൻ പ്രതിസന്ധി ഉണ്ടാക്കിയെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെജ്രിവാൾ എത്തിയത്. നിങ്ങൾ തെരഞ്ഞെടുപ്പ് റാലി നടത്തുമ്പോൾ, രാത്രി മുഴുവൻ ഓക്‌സിജനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു താൻ. ആളുകൾക്ക് ഓക്‌സിജൻ ലഭിക്കാൻ പലരോടും അപേക്ഷിച്ചു. ഓക്‌സിജന്റെ അഭാവം മൂലം നിരവധി ആളുകൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുവെന്നും കെജ്രിവാൾ കുറിച്ചു.
300 മെട്രിക് ടൺ ഓക്‌സിജൻ വേണ്ട സ്ഥലത്ത് 1200 മെട്രിക് ടൺ ഓക്‌സിജൻ ഡൽഹി സർക്കാർ ആവശ്യപ്പെട്ടുവെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ട്. ഇത് ഓക്‌സിജൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കിയെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. കേന്ദ്രസർക്കാരിന്റെ വാദം ശരിവെച്ചുള്ളതാണ് സുപ്രീം കോടതിയുടെ റിപ്പോർട്ട്. അരവിന്ദ് കെജ്രിവാളിന്റെ കള്ളക്കളിയിലൂടെ മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ഓകിസജൻ വിഹിതം കുറയുകയാണ് ചെയ്തത്.
രാജ്യത്ത് കൊറോണ തരംഗം ആഞ്ഞടിച്ച 2020 മാർച്ച്, ഏപ്രിൽ മാസങ്ങൾ മുതൽ തന്നെ ഭാവിയിലേക്ക് ആവശ്യമായ കരുതലുകൾ കേന്ദ്രസർക്കാർ കൈക്കൊള്ളുന്നുണ്ടെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയുടെ അമിതമായ ആവശ്യം മൂലം മറ്റ് 12 സംസ്ഥാനങ്ങൾക്ക് ഓക്‌സിജന്റെ അഭാവം നേരിടേണ്ടിവന്നുവെന്നും മറ്റ് സംസ്ഥാനങ്ങളുടെ വിതരണം ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായും ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
मेरा गुनाह-मैं अपने 2 करोड़ लोगों की साँसों के लिए लड़ा
जब आप चुनावी रैली कर रहे थे, मैं रात भर जग कर Oxygen का इंतज़ाम कर रहा था। लोगों को ऑक्सिजन दिलाने के लिए मैं लड़ा, गिड़गिड़ाया
लोगों ने ऑक्सिजन की कमी से अपनों को खोया है। उन्हें झूठा मत कहिए, उन्हें बहुत बुरा लग रहा है
— Arvind Kejriwal (@ArvindKejriwal) June 25, 2021
Comments