ബ്രസീലിയ: കോപ്പ അമേരിക്കയിൽ നാളെ ആദ്യ സെമി പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന്റെ എതിരാളികൾ പെറുവാണ്. ചിലിയെ ഒറ്റ ഗോളിന് തോൽപ്പിച്ചാണ് ബ്രസീൽ സെമിയിലേക്ക് കടന്നത്. ലൂകാസ് പക്വേറ്റയാണ് ഗോൾ നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെ നാലു ഗോളിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് നെയ്മറും സംഘവും ഇറങ്ങുന്നത്. റിച്ചാർലിസണും കാസിമിറോയും ഫ്രെഡുമടങ്ങുന്ന നിര മികച്ച ഫോമിലാണ്. റോബർട്ടോ ഫെർമിനോ നാളെ ഇറങ്ങും. ചുവപ്പുകാർഡ് കണ്ട് പുറത്തായ ഗബ്രിയേൽ ജസ്യൂട്ടിന് പകരമാണ് ഫെർമിനോ കളിക്കുക.
പരാഗ്വയെയാണ് പെറു ക്വാർട്ടറിൽ തോൽപ്പിച്ചത്. ഷൂട്ടൗട്ടിലാണ് പെറു മുന്നേറിയത്. ഇതു വരെ അൻപത് മത്സരത്തിൽ ബ്രസീലും പെറുവും ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാൽ 35ലും ജയം ബ്രസീലിനായിരുന്നു. പെറു ആകെ 5 മത്സരത്തിലാണ് ജയിച്ചത്. ഒൻപത് മത്സരം സമനില യിൽ കലാശിച്ചു.
രണ്ടാം സെമിയിൽ അർജ്ജന്റീന കൊളംബിയയെ നേരിടും. ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മെസിയും കൂട്ടരും സെമിയിലെത്തിയത്. കരുത്തരായ ഉറുഗ്വയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ചാണ് കൊളംബിയ സെമിയിലെത്തിയത്.
Comments