കാബൂൾ : അഫ്ഗാനിസ്ഥാനിൽ സുരക്ഷാസ്ഥിതി മോശമായതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും രാജ്യത്തേക്ക് തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ നീക്കം. ഇന്ത്യയുടെ കോൺസുലേറ്റ് ജനറലുമായി സഹകരിച്ചാണ് നടപടി. ഇന്ന് വൈകിട്ട് പുറപ്പെടുന്ന പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ പൗരന്മാരെ എത്തിക്കുക.
മധ്യേഷ്യൻ രാജ്യമായ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരപ്രവർത്തനങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. അഫ്ഗാനിലെ മസർ-ഇ-ഷരീഫിലാണ് ഇന്ത്യയ്‌ക്ക് കോൺസുലേറ്റ് ജനറലുള്ളത്. മസർ-ഇ-ഷരീഫിലും പരിസരപ്രദേശത്തും വസിക്കുന്ന ഇന്ത്യക്കാരോട് ഉടൻ ബന്ധപ്പെടാൻ ആവശ്യപ്പെട്ട് കോൺസുലേറ്റ് ജനറൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. യാത്രക്കാവശ്യമായ വ്യക്തിവിവരങ്ങൾ (പേര്, പാസ്‌പോർട്ട് നമ്പർ, കാലാവധി അവസാനിക്കുന്ന തീയ്യതി എന്നിവ) സമർപ്പിക്കണമെന്നും കോൺസുലേറ്റ് ജനറൽ പറഞ്ഞു. വിവരങ്ങൾ വാട്ട്‌സാപ്പ് വഴി കൈമാറുന്നതിനായി ഫോൺ നമ്പരും പ്രസിദ്ധീകരിച്ചിരുന്നു.
(2/2) Indian citizens desiring to leave by special flight should immediately convey their full name, passport number, date of expiry by whatsapp at the following numbers:
0785891303
0785891301— India in Mazar (@IndianConsMazar) August 10, 2021
Comments