ശ്രീനഗർ: ജമ്മുകശ്മീരിലെ അതിർത്തിയിൽ ഭീകരരുടെ ഒളിത്താവളങ്ങൾ സജീവമെന്ന വാർത്ത സ്ഥിരീകരിച്ച് ജമ്മുകശ്മീർ ഡി.ജി.പി ദിൽബാഗ് സിംഗ്. നിരന്തരം ഇന്ത്യക്കെതിരെ ആക്രമണം നടത്താനുള്ള ഏതു നീക്കവും തകർക്കുമെന്നും ദിൽബാഗ് സിംഗ് പറഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ആക്രമണം നടത്താനും പാകത്തിന് പാകിസ്താൻ അതിർത്തിയിൽ ഭീകരർ താവളങ്ങൾ സജീവമാക്കിയെന്നാണ് സിംഗ് പറയുന്നത്. തുരങ്ക നിർമ്മാണം നടത്തിയും ബങ്കറുകൾ തീർത്തുമാണ് ഭീകരർ നുഴഞ്ഞുകയറാനുള്ള ശ്രമം തുടരുന്നതെന്നും പോലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു.
‘ജമ്മുകശ്മീർ മേഖലയിൽ തുടർച്ചയായി നുഴഞ്ഞുകയറാനും ആക്രമണം നടത്താനും പാക് ഭീകരർ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ട്. നമ്മുടെ പോലീസ് സേനാ വിഭാഗവും അതിർത്തിയിലെ സൈനികരും നിതാന്ത ജാഗ്രതയിലാണ്. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തെ നിയോഗിച്ചുകൊണ്ട് അതിർത്തി ഗ്രാമങ്ങളിലെ ജാഗ്രത വർദ്ധിപ്പിച്ചി രിക്കുകയാണ്. ഭീകരരുടെ എല്ലാ പദ്ധതികളും നാം തകർത്തെറിയും’ ദിൽബാഗ് സിംഗ്.
ഇന്നലെ ഇന്ത്യൻ സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഗുറേസ് സെക്ടറിലെ താർബാൽ ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിരുന്നു, ബന്ദിപ്പോറ ജില്ലയിലെ പ്രദേശത്താണ് റെയ്ഡ് നടന്നത്.
Comments