തിരുവനന്തപുരം : മീൻകുട്ട തട്ടിത്തെറിപ്പിച്ച അതേ സ്ഥലത്തുതന്നെ വീണ്ടും കച്ചവടം ചെയ്യുമെന്ന് ആറ്റിങ്ങൽ സ്വദേശിനി അൽഫോൺസ. നഗരസഭാ ജീവനക്കാരുടെ മർദ്ദനത്തിൽ കൈയ്‌ക്കും മുതുകിനും പരിക്കേറ്റു. എങ്കിലും പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
സംഭവത്തിന്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ല. ഓർമ്മവെച്ച കാലം മുതൽ മീൻ വിറ്റിരുന്നത് അവനവൻചേരി കവലയിലാണ്. ഇവിടെ തന്നെ വീണ്ടും മീൻ വിൽക്കും. ലോക്ഡൗണും, ട്രോളിംഗ് നിരോധനവും ജീവിതം ദുസ്സഹമാക്കി. ഈ കാലത്തും ഒരു വിധമാണ് പിടിച്ചു നിന്നതെന്നും അൽഫോൺസ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയായിരുന്നു അൽഫോൺസയുടെ മീൻകച്ചവടം നഗരസഭാ അധികൃതർ തടസ്സപ്പെടുത്തിയത്. ലോക്ഡൗൺ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. നിയന്ത്രണങ്ങൾ ലംഘിച്ചെന്ന പേരിൽ മീൻകുട്ട വലിച്ചെറിഞ്ഞ ജീവനക്കാർ അൽഫോൺസയെ കയ്യേറ്റം ചെയ്യുകയായിരുന്നു.
Comments