കാബൂൾ : താലിബാൻ ഭീകരർക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് അഫ്ഗാൻ സേന. ഏറ്റുമുട്ടലിൽ 45 ഭീകരരെ വധിച്ചു. ഹെൽമന്ദ് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്.
അർദ്ധരാത്രിയോടെയായിരുന്നു ഏറ്റുമുട്ടൽ. ഹെൽമന്ദ് പിടിച്ചെടുക്കാനായിരുന്നു താലിബാന്റെ ശ്രമം. എന്നാൽ ഭീകരരെ വധിച്ച് അഫ്ഗാൻ സേന ഈ നീക്കത്തിന് തടയിടുകയായിരുന്നു. ഹെൽമന്ദിലെ നെേ്രഹ സറാജ് ജില്ലയിലും, അതിർത്തി മേഖലകളിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അഫ്ഗാൻ വ്യോമസേനയുടെ സഹായത്തോടെ നടത്തിയ നിർണായക നീക്കത്തിലാണ് ഭീകരരെ വധിച്ചത്. 22 ഭീകരർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ വിവിധയിടങ്ങളിൽ ആക്രമണം നടത്താനുള്ള താലിബാന്റെ നീക്കത്തിന് ശക്തമായ തിരിച്ചടിയാണ് സൈന്യം നൽകുന്നത്. ഇന്നലെ കാർബോംബ് ആക്രമണം നടത്താനുള്ള നീക്കം സൈന്യം തകർത്തിരുന്നു. ഇന്നെയുണ്ടായ ഏറ്റുമുട്ടലിൽ 21 ഓളം ഭീകരരെ സൈന്യം വധിച്ചിരുന്നു.
Comments