തിരുവനന്തപുരം: കേരളത്തിൽ കൊറോണാനന്തര രോഗികളായ ദാരിദ്രരേഖക്ക് മുകളിലുള്ള(എപിഎൽ)വരുടെ സൗജന്യ ചികിത്സാ സൗകര്യം നിർത്തലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.ഇനിമുതൽ എപിഎൽ രോഗികൾക്ക് കൊറോണാനന്തര ചികിത്സക്ക് പണം ഈടാക്കും.
സംസ്ഥാനത്ത് കൊറോണാനന്തര രോഗമുള്ളവരുടെ എണ്ണം ദിനം പ്രതി കൂടികൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. മുതിർന്നവരിൽ മക്കോർമൈക്കോസിസും പോസ്റ്റ് കോവിഡ് സിൻഡ്രോം, മൾട്ടി-സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം എന്നീ കൊറോണാനന്തരരോഗങ്ങൾ പ്രത്യേകിച്ച് കുട്ടികളിലും കണ്ടുവരുന്നുണ്ട്.
സർക്കാർ ആശുപത്രികളിലെ ജനറൽ വാർഡുകളിൽ കൊറോണാനന്തര രോഗങ്ങൾക്ക്
750 രൂപയാണ് ഇനി മുതൽ ഈടാക്കുക.എച്ച്ഡിയുവിൽ 1250 രൂപയും ഐസിയുവിന് 1500 രൂപയും വെന്റിലേറ്റർ സൗകര്യമുള്ള ഐസിയുവിന് 2000 രൂപയുമാണ് പ്രതിദിനം ചിലവ് വരിക.സ്വകാര്യ ആശുപത്രികളിലെ ജനറൽ വാർഡുകളിലിത് 2645 മുതൽ 2910 രൂപ വരെയാകും.എച്ച്ഡിയു,ഐസിയു മുതലായവയ്ക്ക് പ്രതിദിനം 13,8000 രൂപവരെ ഈടാക്കാം.
Comments