ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ സ്ഥിതിഗതികൾ റഷ്യയുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി. റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിനുമായി പ്രധാനമന്ത്രി മുക്കാൽ മണിക്കൂറോളം സംസാരിച്ചു. നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.
Had a detailed and useful exchange of views with my friend President Putin on recent developments in Afghanistan. We also discussed issues on the bilateral agenda, including India-Russia cooperation against COVID-19. We agreed to continue close consultations on important issues.
— Narendra Modi (@narendramodi) August 24, 2021
പൗരന്മാരെ കാബൂളിൽ നിന്നും പുറത്തെത്തിക്കുന്നതിൽ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങൾ വിശദീകരിച്ചു. ഒപ്പം അഫ്ഗാനിലെ വിവിധ പ്രവിശ്യകൾ അതിർത്തിയിലുണ്ടാക്കുന്ന സുരക്ഷാ ഭീഷണികളും ഇരുനേതാക്കളും ചർച്ചചെയ്‌തെന്നാണ് റിപ്പോർട്ട്.
‘ ഉറ്റസുഹൃത്തായ പ്രസിഡന്റ് പുടിനുമായുള്ള സംഭാഷണം ഫലപ്രദമായിരുന്നു.നിലവിലെ അഫ്ഗാനിസ്ഥാനിലെ സുരക്ഷാ വിഷയങ്ങളെ സംബന്ധിച്ച നിരീക്ഷണവും റിപ്പോർട്ടുകളും പരസ്പരം പങ്കുവെച്ചു. അതിനൊപ്പം ഇരുരാജ്യങ്ങളുടേയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ട മേഖലകളെക്കുറിച്ചും സംസാരിച്ചു. കൊറോണ പ്രതിരോധത്തിൽ ഇന്ത്യയുമായി നിലവിലുള്ള സഹകരണം ശക്തമാക്കുന്നകാര്യവും ചർച്ച ചെയ്തു.’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
താജിക്കിസ്താൻ കേന്ദ്രീകരിച്ച് റഷ്യ കൂടുതൽ സൈനികരെ വിന്യസിക്കുന്ന തിരക്കിലാണ്. അഫ്ഗാനിലെ താലിബാൻ ഭീകരരെ നേരിടുന്ന വിഷയത്തിലാണ് താജിക്കിസ്താനെ റഷ്യ കൂടെക്കൂട്ടുന്നത്. ഈ വാർത്തകൾക്ക് പിന്നാലെയാണ് നരേന്ദ്രമോദിയുടെ സംഭാഷണം. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അഫ്ഗാനിൽ റഷ്യയുടെ ഇടപെടൽ വേണമെന്ന് ഒരു മാസം മുന്നേ ആവശ്യമുന്നയിച്ചിരുന്നു.
Comments