ന്യൂഡൽഹി: മദ്യപിച്ച് വാഹനമോടിക്കുന്നത് പരിശോധിക്കാനും, നിയമലംഘകർക്കെതിരെ കേസെടുക്കാനും കർശന നടപടികളുമായി ഡൽഹി ട്രാഫിക് പോലീസ്. ദേശീയ തലസ്ഥാനത്തെ ബാറുകളും റെസ്റ്റോറന്റുകളും തുറന്നതോടെയാണ് ഈ തീരുമാനം. കൊറോണ പ്രതിസന്ധിയെ തുടർന്ന് ട്രാഫിക് പോലീസ് ബ്രീത്തലൈസർ പരിശോധന നിർത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നത് പരിശോധിക്കുന്നതിനും, റോഡപകടങ്ങൾ തടയുന്നതിനും, പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
ഉചിതമായ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് പോലീസ് പരിശോധന എന്ന് സ്പെഷ്യൽ പോലീസ് കമ്മീഷണർ (ട്രാഫിക്) മുക്തേഷ് ചന്ദർ പറഞ്ഞു.
ബ്രീത്തലൈസറുകൾക്കായി ഡിസ്പോസൽ പൈപ്പുകൾ ഉപയോഗിക്കുവെന്നും ഓരോ ഉപയോഗത്തിനുശേഷവും ബ്രീത്തലൈസറുകൾ അണുവിമുക്തമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് രേഖകൾ പ്രകാരം, മദ്യപിച്ച് വാഹനമോടിച്ചതിന് 2019 ൽ ഏകദേശം 30,000 ആളുകൾക്ക് പോലീസ് പിഴ ചുമത്തിയിരുന്നു. എന്നാൽ, കൊറോണയെ തുടർന്ന് ഈ വർഷം 300 ആളുകൾക്ക് മാത്രമാണ് പിഴ ചുമത്തിയത്.
Comments