ന്യൂഡൽഹി: ഒളിമ്പിക് – പാരാലിമ്പിക്സ് ഗെയിമുകൾക്ക് വേദിയായ ഉദയസൂര്യന്റ നാട് ഇന്ത്യയുടെ ചരിത്ര വിജയങ്ങൾക്ക് സാക്ഷിയായി. ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ കൊയ്‌ത്ത് നടത്തിണ്് ഇന്ത്യൻ സംഘം ലോകകായിക മാമാങ്ക വേദിയിൽ നിന്ന് മടങ്ങിയത്. മെഡൽ നേട്ടത്തിനും മികച്ച പ്രകടനങ്ങൾക്കും ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിൻതുണയും പ്രോത്സാഹനവും. ഒരു ഭരണകൂടം എങ്ങിനെയാണ് തങ്ങളുടെ രാജ്യത്ത് ഒരു കായിക സംസ്‌കാരം വളർത്തിയെടുക്കാൻ പ്രവർത്തിക്കേണ്ടതെന്ന് നരേദ്ര മോദി കാണിച്ചു തരുകയായിരുന്നു.
മെഡൽ ജേതാക്കളെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ പരാജിതരെ ആശ്വസിപ്പിക്കാനും പിൻതുണക്കാനും പ്രധാനമന്ത്രി തയ്യാറായി. ഈ നടപടിയെ പ്രശംസിച്ചുകൊണ്ട് പല പ്രമുഖരും രംഗത്തുവന്നു. കേവലം പ്രസംഗങ്ങളിലും പ്രസ്താവനകളിലും ഒതുങ്ങിയില്ല മോദി. സ്‌പോർട്‌സിനോടും കായിക താരങ്ങളോടുമുള്ള അഭിരുചി പ്രകടമാക്കിക്കൊണ്ട് മാതൃക കാണിച്ചു തന്നു.
മുൻഗാമികളിൽ നിന്ന് പരിചയം ഇല്ലാത്തതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ രീതി എല്ലാവരെയും അത്ഭുതപ്പെടുത്തി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽദേവും ഈ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. മെഡലുകൾ അനിവാര്യതയായി കാണാതെ കായിക താരങ്ങളുടെ പ്രയത്‌നത്തെ ബഹുമാനിക്കുന്നു. രാജ്യത്തിനുവേണ്ടി വിയർപ്പൊഴുക്കിയ കായിക താരങ്ങളിലേക്കാണ് ശ്രദ്ധയൂന്നേണ്ടതെന്ന് അദ്ദേഹം പറയുന്നു.
ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഴുവൻ പേരോടുമായുള്ള പ്രധാനമന്ത്രിയുടെ ഉപദേശം ഇങ്ങനെയായിരുന്നു. ‘ വിജയം നിങ്ങൾക്ക് തലക്കനമുണ്ടാക്കാൻ അനുവദിക്കരുത്. പരാജയം നിങ്ങൾക്ക് ഹൃദയഭാരമാകരുത്. ഒളിമ്പിക്‌സിൽ പങ്കെടുത്ത മുഴുവൻ താരങ്ങളെയും അഭിനന്ദിക്കാൻ പ്രധാമന്ത്രി തയ്യാറായി. വിജയികളെന്നോ പരാജിതരെന്നോ വേർതിരിക്കാതെയായിരുന്നു അനുമോദനങ്ങൾ.
യഥാത്ഥത്തിൽ പരാലിമ്പിക്‌സ് സംഘത്തിന് ചരിത്ര നേട്ടം കുറിക്കാനായുളള കുതിപ്പിന് പ്രചോദനമായത് ഈവാക്കുകൾ തന്നെയാകും എന്നതിൽ തർക്കമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ കൊയ്‌ത്ത് നടത്തിയാണ് ടോക്കിയോയിൽ നിന്നും ഇന്ത്യൻ സംഘം മടങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഇടപെടലുകൾ വളർന്നുവരുന്ന കായിക താരങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്.
Comments