ന്യൂഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ വിശദമായ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച് വിദഗ്ധ സമിതി. റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷന്റെ വിദഗ്ധ സമിതിയാണ് വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിലെ ശുപാർശകൾ കാലതാമസമില്ലാതെ നടപ്പിലാക്കുമെന്നും വ്യോമയാന മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
2020 ഓഗസ്റ്റ് ഏഴിന് വൈകിട്ടാണ് കരിപ്പൂർ വിമാന ദുരന്തമുണ്ടായത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനം റൺവേയിൽ ഇറങ്ങാൻ ശ്രമിക്കവെ തെന്നിനീങ്ങുകയും 35 മീറ്റർ താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു. 96 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആകെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
Comments