കോട്ടയം : പാലാ രൂപതക്കെതിരെ എസ്.ഡിപി.ഐയും പോപ്പുലർ ഫ്രണ്ടും നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്ജ്. നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണി മുഴക്കുന്നവർ ഈ പണി ഇവിടെ വച്ച് നിർത്തണമെന്ന് പിസി ജോർജ്ജ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യൻ സംഘടന നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത സംസ്കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഭാരതത്തെ മാതാവായി കാണുന്നവരാണ് ക്രിസ്ത്യാനികൾ. ഞങ്ങൾ അറേബ്യയിൽ നിന്ന് വന്നവരല്ല. ഇവിടുത്തെ ഹിന്ദുക്കളിൽ നിന്ന് പരിവർത്തനം നടത്തിയവരാണെന്നും ജോർജ്ജ് ഓർമ്മിപ്പിച്ചു. ജിഹാദികൾ ഇത് തുടരാനാണ് ഭാവമെങ്കിൽ ഹിന്ദു സംഘടനകൾക്കൊപ്പം ചേർന്ന് പ്രതികരിക്കുമെന്നും ജോർജ്ജ് വ്യക്തമാക്കി. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് പാലായിൽ പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറവിലങ്ങാട് പള്ളിയിൽ നടന്ന ആരാധനയിൽ പങ്കെടുത്ത വിശ്വാസികളോടാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കേരളത്തിൽ നാർക്കോട്ടിക് ജിഹാദും ലവ് ജിഹാദുമുണ്ടെന്ന് വെളിപ്പെടുത്തിയത്. ക്രിസ്ത്യൻ കുട്ടികൾ ഇത്തരം ജിഹാദിൽ വീഴരുതെന്നാണ് അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്. എന്നാൽ ഇതിനെതിരെ ഭീഷണിയുമായി മുസ്ലിം തീവ്രവാദ സംഘടനകൾ രംഗത്തെത്തുകയായിരുന്നു. പാലാ ബിഷപ്പ് ഹൗസിനു നേരെ പ്രതിഷേധവുമായെത്തിയ മുസ്ലിം തീവ്രവാദ സംഘടനയുടെ ആളുകൾ ആംബുലൻസ് പോലും തടഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
Comments