തിരുവനന്തപുരം: കോൺഗ്രസിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാറാണ് ഏറ്റവുമൊടുവിൽ പാർട്ടിയിൽ നിന്ന് രാജിവച്ചത്. കോൺഗ്രസിൽ നിന്നും രാജിവച്ച രതികുമാർ സിപിഎമ്മിന്റെ ഭാഗമാകാനാണ് തീരുമാനം. ഇക്കാര്യം അദ്ദേഹം തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കേരള സർവ്വകലാശാല യുണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാർ, കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എഐസിസി ഏർപ്പെടുത്തിയ ഏറ്റവും നല്ല സംഘടനാ പ്രവർത്തനത്തിനുള്ള പുരസ്ക്കാരം രതികുമാറിന് നൽകി ആദരിച്ചിരുന്നു.
32 വയസ് വരെ കെഎസ് യുവിൽ പ്രവർത്തിച്ചു. കെ കരുണാകരനൊപ്പം ഡിഐസിയിലും പിന്നീട് കരുണാകരനൊപ്പം എൻസിപിയിൽ സംസ്ഥാന ജനറൽസെക്രട്ടറിയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. അതിനിടയിലാണ് പുനഃസംഘടനയെ ചൊല്ലി പാർട്ടി വിടുന്നത്. കെപി അനിൽ കുമാർ, പിഎസ് പ്രശാന്ത് തുടങ്ങിയവർക്ക് പിന്നാലെ പാർട്ടി വിട്ട് എതിർ പാളയത്തിനൊപ്പം ചേരുന്ന നാലാമത്തെ കോൺഗ്രസ് നേതാവാണ് രതികുമാർ.
Comments