ബാഗ്ദാദ് : ഇറാഖിൽ ഭീകരാക്രമണങ്ങൾ നടത്തി ഇസ്ലാമിക് സ്റ്റേറ്റ് . ഒരു സൈനികൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. ദിയാല പ്രവിശ്യയിലെ വിവിധയിടങ്ങളിലാണ് ഭീകരാക്രമണങ്ങൾ ഉണ്ടായത്.
ജവാലയിൽ ഉച്ചയോടെയായിരുന്നു ആദ്യ ആക്രമണം. ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം ഉണ്ടായത്. ഇതിൽ സൈനികൻ കൊല്ലപ്പെടുകയും, നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹഷ്ദ് സാഹിബ് ഫോഴ്സസിലെ മേജർ അലാ അൽ സാദിയാണ് കൊല്ലപ്പെട്ടത്.
ദിയാൽ പ്രവിശ്യയുടെ വടക്കൻ മേഖലയിലെ ഗ്രാമത്തിലാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. റോഡരികിൽ ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആടുമേയ്ക്കുന്ന സംഘത്തിലെ ആളാണ് കൊല്ലപ്പെട്ടത്.
ഇറാഖിന്റെ പടിഞ്ഞാറൻ പ്രവിശ്യയിലെ അൻബാറിലാണ് മൂന്നാമത്തെ ആക്രമണം ഉണ്ടായത്. സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ആൾനാശമുണ്ടായില്ലെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Comments