ചണ്ഡിഗഡ്: പഞ്ചാബിന്റെ 16-ാം മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചന്നി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ 32 ശതമാനം വരുന്ന സിഖ് ദളിതരുടെ വോട്ട് ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ നീക്കം. അതേസമയം ചന്നിയ്‌ക്കെതിരായ മീടൂ കേസ് തെരഞ്ഞെടുപ്പിനെയടക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രിയായി സുഖ്ജീന്തർ സിംഗ് രൺധാവയുടെ പേര് പ്രഖ്യാപിച്ച ഉടൻ നവജ്യോത് സിംഗ് പ്രതിഷധിക്കുക്കുകയും ചന്നിയെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് വിവരം. ചന്നിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതായി എഐസിസി സെക്രട്ടറി ഹരീഷ് റാവത്താണ് അറിയിച്ചത്. തുടർന്ന് ചന്നിയെ താൻ പിന്തുണയ്‌ക്കുന്നതായും എഐസിസി ഈ തീരുമാനം അംഗീകരിക്കുന്നതായും രൺധാവെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അമരീന്ദർ സിംഗ് രാജിവെച്ചത്. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. പഞ്ചാബിലെ കോൺഗ്രസ് പാർട്ടിയിലുണ്ടായിരന്ന സംഘർഷങ്ങളാണ് അമരീന്ദർ സിംഗിന്റെ രാജിയിലൂടെ കലാശിച്ചത്.
Comments