റോം:താലിബാൻ ഭീകരർ ഭരണം പിടിച്ച അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്താ നൊരുങ്ങി ജി20 രാജ്യങ്ങൾ. അഫ്ഗാൻ വിഷയം മാത്രം ചർച്ചചെയ്യാനായി പ്രത്യേക ഉച്ചകോടി നടക്കും. ഇറ്റലിയിൽ വരുന്ന മാസം ഉച്ചകോടി നടക്കുമെന്നാണ് സൂചന. ഇറ്റലിയുടെ വിദേശകാര്യമന്ത്രി ലൂജി ഡി മരിയോവാണ് ജി20 സമ്മേളനത്തെക്കുറിച്ചുള്ള സൂചന നൽകിയത്.
‘അഫ്ഗാൻ വിഷയം ആഴത്തിൽ ചർച്ചചെയ്യേണ്ട ഒന്നാണ്. ജി20 രാജ്യങ്ങളുടെ പ്രതിരോധ-വാണിജ്യ താൽപ്പര്യങ്ങളെ മുൻനിർത്തിയാണ് അഫ്ഗാൻ വിഷയം ചർച്ചചെയ്യുക. ഒപ്പം ഭീകരതയും അഭയാർത്ഥിവിഷയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഏറെ ഗൗരവും അർഹിക്കുന്നു. അടുത്തമാസം തന്നെ ജി20 രാജ്യങ്ങളുടെ പ്രതിനിധികൾ ഒരുമിച്ച് ഇരിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.’ ലൂജി ഡി മരിയോ അറിയിച്ചു.
ആഗോള ഭീകരതയും കൊറോണ മൂലമുണ്ടായ സാമ്പത്തിക-ആരോഗ്യ പ്രതിസന്ധികളും നിർണ്ണായക ചർച്ചാ വിഷയമാകും. അഫ്ഗാനിലെ സ്ഥിതി അതീവ രൂക്ഷമാണ്. മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഹനിക്കപ്പെട്ടിരി ക്കുന്നുവെന്നതും ജി20 രാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നതെന്നും ലൂജി ഡി മരിയ പറഞ്ഞു.
ജി20 രാജ്യങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്നത് നിലവിൽ ഇറ്റലിയാണ്. ആഗോള തലത്തിലെ പ്രതിസന്ധികളെ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ 76-ാം സമ്മേളനത്തിന്റെ തുടർപ്രവർത്തന മാർഗ്ഗരേഖകളാണ് ജി20 പാലിക്കുന്നത്.
Comments