ഭുവനേശ്വർ: ‘ഗുലാബ്’ ചുഴലിക്കാറ്റിന്റെ പേരിൽ ഒഡീഷയിൽ രണ്ടു പെൺ കുഞ്ഞുങ്ങൾ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് രണ്ട് സ്ത്രീകൾ പെൺകുഞ്ഞുങ്ങൾക്ക് ഗുലാബ് എന്ന് പേര് നൽകിയത്.
ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് എത്തിയപ്പോഴാണ് കുനി റെയ്തും നന്ദിനി സബറും സർക്കാർ ആശുപത്രികളിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഗുലാബ് എന്നത് റോസാപ്പൂവിനെ വിശേഷിപ്പിക്കുന്നതാണ്.
സൊരദപ്പള്ളി ഗ്രാമത്തിലെ താമസക്കാരിയാണ് സബർ. സുമണ്ഡല ഹെൽത്ത് കമ്മൃൂണിറ്റി സെന്ററിലാണ് സബർ പെൺകുട്ടിയെ പ്രസവിച്ചത്. അങ്കുലി ഗ്രാമത്തിലെ താമസക്കാരിയാണ് റെയ്ത്. പത്രാപൂർ കമ്മൃൂണിറ്റി ആശുപത്രിയിലാണ് റെയ്ത് പെൺകുട്ടിയ്‌ക്ക് ജന്മം നൽകിയത്. എല്ലാവരും ഓർക്കുന്ന ദിവസം തന്നെ കുട്ടികൾ ലോകത്തിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നാണ് ഈ അമ്മമാർ പറയുന്നത്.
ചുഴലിക്കാറ്റിന്റെ പേരായ ഗുലാബ് എന്നത് പാകിസ്ഥാൻ വാക്കാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുലാബ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് എത്തിയത്.
241 ഗർഭിണികളെയാണ് അടുത്തുളള ആശുപത്രികളിലേക്ക് അന്ന് മാറ്റിയതെന്നും ഗഞ്ചം ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഉമാ ശങ്കർ മിശ്ര പറഞ്ഞു.
ചുഴലിക്കാറ്റ് തിരത്ത് അടുത്ത സമയത്ത് നാല്പത്തൊന്ന് സ്ത്രീകളാണ് അന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. എല്ലാ കുഞ്ഞുങ്ങളും അവരുടെ അമ്മമാരും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Comments