ന്യൂഡൽഹി ; കൊറോണ വ്യാപനത്തിനിടയിലും തളരാതെ രാജ്യത്തെ കയറ്റുമതി മേഖല. കഴിഞ്ഞ മാസം ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ മികച്ച നേട്ടമാണ് രാജ്യം സ്വന്തമാക്കിയത്. സെപ്തംബറിൽ രാജ്യത്തെ കയറ്റുമതി 33.44 ബില്യൺ ഡോളറായി ഉയർന്നു.
കഴിഞ്ഞ വർഷം സെപ്തംബറിൽ 27.56 ബില്യൺ ഡോളറായിരുന്നു കയറ്റുമതിയിലൂടെ രാജ്യത്തിന് ലഭിച്ചത്. ഇതിൽ 21.35 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2019 മായി താരതമ്യം ചെയ്യുമ്പോൾ 28.51 ശതമാനം വർദ്ധനവ് രാജ്യത്തെ കയറ്റുമതിയിൽ ഉണ്ടായതായി കേന്ദ്ര വാണിജ്യമന്ത്രാലയം അറിയിച്ചു.
പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ നേട്ടമാണ് കഴിഞ്ഞ മാസം രാജ്യത്തിനുണ്ടായത്. 28.53 ബില്യൺ ഡോളറിന്റെ പെട്രോളിയം ഇതര ഉത്പന്നങ്ങളാണ് വിദേശരാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. 2019 സെപ്തംബറിൽ ഇത് 22.59 ബില്യൺ ഡോളറായിരുന്നു. പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ കഴിഞ്ഞ മാസം 26.32 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞമാസം വാണിജ്യ ഉത്പന്നങ്ങളുടെ വ്യാപാരത്തിൽ 84.75 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാണിജ്യ ഉത്പന്നങ്ങളുടെ കയറ്റുമതി 30.52 ബില്യൺ ഡോളറിൽ നിന്നും 56. 38 ബില്യൺ ആയി ഉയർന്നിട്ടുണ്ട്. 2019 സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോൾ 49.58 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ കയറ്റുമതിയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ വർഷം സെപ്തംബറിൽ പെട്രോളിയം ഇതര ഉത്പന്നങ്ങളുടെ ഇറക്കുമതി 38.95 ബില്യണായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 36.14 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Comments